മസ്കത്ത്: രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ ചൊവ്വാഴ്ചയും മഴ ലഭിച്ചു. കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെയായിരുന്നു മഴ.
ഏറ്റവും കൂടുതൽ മഴ കിട്ടിയത് യാങ്കുൾ വിലായത്തിലാണ്. ചൊവ്വാഴ്ച ഉച്ച ഒരുമണിവരെ 22 മില്ലീമീറ്റർ മഴയാണ് ഇവിടെ ലഭിച്ചതെന്ന് കാർഷിക, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു. സുഹാറിൽ 12 മി.മീ, ഇബ്രി എട്ട് മി.മീ, മദ്ഹ, ബുറൈമി ഒരു മില്ലി മീറ്റർ മഴയും രേഖപ്പെടുത്തി. തുടർച്ചയായി പെയ്ത മഴയിൽ വിവിധ ഗവർണറേറ്റിലെ അണക്കെട്ടുകളിലെ നീരൊഴുക്ക് വർധിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.