അമീറാത്ത് വിലായത്തിൽ നിറഞ്ഞൊഴുകുന്ന വാദി

ഒമാനിൽ വിധ ഭാഗങ്ങളിൽ മഴ തുടരുന്നു

മസ്കത്ത്: രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മഴ തുടരുന്നു. കാറ്റിന്‍റെയും ഇടിയുടെയും അകമ്പടിയോടെയാണ് മഴ കോരിച്ചൊരിയുന്നത്. അനിഷ്ട സംഭവങ്ങളൊന്നും എവിടെനിന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അമീറാത്ത്, അവാബി, ശിനാസ്, വാദി അല്‍ ജിസി, സുഹാര്‍, മദ്ഹ വിലായത്തുകളിലാണ് സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചത്. വരുംദിവസങ്ങളിലും മഴ തുടരുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. തെക്കു-വടക്ക് ബാത്തിന, ദാഖിലിയ, ദാഹിറ, ബുറൈമി, വടക്കൻ ശർഖിയ ഗവർണറേറ്റുകളിലെ പർവതപ്രദേശങ്ങളിലായിരിക്കും മഴ ലഭിക്കുക. വിവിധ പ്രദേശങ്ങളിൽ 15 മുതൽ 30 മില്ലിമീറ്റർവരെ മഴ പെയ്തേക്കും. വാദികൾ നിറഞ്ഞൊഴുകാനും സാധ്യതയുണ്ട്. വാദികളിൽ നീന്താൻ ശ്രമിക്കരുതെന്നും കുട്ടികളെ നിരീക്ഷിക്കണമെന്നും ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അഭ്യർഥിച്ചു.

Tags:    
News Summary - Rain continues in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.