മസ്കത്ത്: 43 വർഷത്തെ സ്തുത്യർഹ സേവനത്തിനുശേഷം രാധാകൃഷ്ണൻ, മസ്കത്ത് ഇന്ത്യൻ സ്കൂളിെൻറ പടിയിറങ്ങി. തൃശൂർ സ്വദേശിയായ ഇദ്ദേഹം ഇന്ന് നാട്ടിലേക്ക് മടങ്ങും. 1978ൽ ഇദ്ദേഹം ഒമാനിൽ എത്തിയപ്പോൾ മസ്കത്ത് ഇന്ത്യൻ സ്കൂൾ പ്രാരംഭഘട്ടത്തിലായിരുന്നു. ഒാഫിസ് ജീവനക്കാരനായി എത്തുേമ്പാൾ െഎ.എസ്.എമ്മിൽ 85 കുട്ടികൾ മാത്രമാണ് ഉണ്ടായിരുന്നത്. 43 വർഷത്തിനുശേഷം പ്രവാസജീവിതം അവസാനിക്കുേമ്പാൾ 9500 വിദ്യാർഥികളുമായി ഒമാനിലെ ഏറ്റവും വലിയ ഇന്ത്യൻ സ്കൂൾ എന്ന നിലയിലേക്ക് െഎ.എസ്.എം വളർന്നു. സ്കൂളിെൻറ വളർച്ചക്ക് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് രാധാകൃഷ്ണൻ പറയുന്നു.
രാധാകൃഷ്ണെൻറ കർത്തവ്യ ബോധവും വിശ്വസ്തതയും മറ്റുള്ളവർക്ക് മാതൃകയാക്കാവുന്നതാണെന്ന് സ്കൂൾ അധികൃതരും സാക്ഷ്യപ്പെടുത്തുന്നു. ജോലിയോട് എന്നും പ്രതിബദ്ധത പുലർത്തിയിരുന്ന വ്യക്തിയാണ് ഇദ്ദേഹം. ഹൃദ്യമായ പുഞ്ചിരിയോടെ എല്ലാവരുടെയും മനസ്സിൽ ഇദ്ദേഹം ഇടംനേടിയിരുന്നു. ഒാരോ വിദ്യാർഥികളുടെയും മുൻ വിദ്യാർഥികളുടെയും പേരെടുത്ത് വിളിക്കാനുള്ള ഇദ്ദേഹത്തിെൻറ കഴിവും വേറിട്ടതാണെന്ന് സ്കൂൾ അധികൃതർ പറയുന്നു.
ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ബേബി സാം സാമുവലും മസ്കത്ത് ഇന്ത്യൻ സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി പ്രസിഡൻറ് അജയ കുമാറും െഎ.എസ്.എം പ്രിൻസിപ്പൽ ഡോ. രാജീവ് കുമാർ ചൗഹാനും രാധാകൃഷ്ണെൻറ വിശ്രമ ജീവിതത്തിന് ആശംസകൾ നേർന്നു. രാധാകൃഷ്ണന് െഎ.എസ്.എം അധികൃതർ യാത്രയയപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.