മസ്കത്ത്: സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തിന് സുൽത്താനേറ്റ് ഒാഫ് ഒമാൻ പൂർണ പിന്തുണ പ്രഖ്യാപിച്ചു. ഫലസ്തീൻ പ്രശ്നം രാജ്യത്തിനും രാജ്യത്തെ ജനങ്ങൾക്കും ഏറെ പ്രധാനപ്പെട്ടതാണെന്നും ഫലസ്തീൻ പ്രശ്നത്തിൽ ഒമാെൻറ നിലപാട് ദൃഢമായതാണെന്നും ഒൗദ്യോഗിക വാർത്താ ഏജൻസിയായ ഒമാൻ ന്യൂസ് ഏജൻസി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസിെൻറ ഒമാൻ സന്ദർശനത്തോടനുബന്ധിച്ചാണ് വാർത്താ കുറിപ്പ് പുറത്തിറക്കിയത്. തങ്ങളുടെ അവകാശങ്ങൾക്കായി പോരാടുകയും സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാൻ യത്നിക്കുകയും ചെയ്യുന്ന ഫലസ്തീനികൾക്ക് ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഇൗദ് പതിറ്റാണ്ടുകളായി പൂർണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. പൗരസ്ത്യ ഖുദ്സ് തലസ്ഥാനമാക്കി 1967 ജൂൺ നാലിന് അതിരു തിരിച്ച ഫലസ്തീൻ സ്വതന്ത്ര രാഷ്ട്രത്തിൽ സമാധാനത്തോടെയും സുരക്ഷയോടെയും സഹോദരന്മാർക്ക് ജീവിക്കാനുള്ള അവകാശത്തിൽ ഒമാൻ ഉറച്ച് വിശ്വസിക്കുന്നതായും വാർത്താകുറിപ്പിൽ പറയുന്നു.
സമാധാനവും സുരക്ഷിതത്വവും സ്ഥിരതയും ഒരു വിഭാഗത്തിേൻറതു മാത്രമാവരുത്. സമാധാനവും സുരക്ഷിതത്വവും സ്ഥിരതയും ന്യായമായതും സന്തുലിതമാവണം. പ്രശ്ന പരിഹാരത്തിന് ശ്രമിക്കുന്ന ഫലസ്തീൻ രാഷ്ട്രത്തെ നയിക്കുന്ന പ്രസിഡൻറ് മഹ്മൂദ് അബ്ബാസിനോടുള്ള ഒമാെൻറ നിലപാട് ഇതായിരിക്കും. മറ്റ് അറബ് രാജ്യങ്ങളുടെയും അന്താരാഷ്ട്ര സമൂഹത്തിെൻറയും പിന്തുണ ഇതിനുണ്ടായിരിക്കും. ഫലസ്തീൻ ജനതക്കും അതിെൻറ നേതാക്കൾക്കും ഒമാൻ സാധ്യമായ എല്ലാ പിന്തുണയും നൽകിയിരുന്നു. ഫലസ്തീനികൾക്ക് അന്താരാഷ്ട്ര സമൂഹത്തിെൻറ പിന്തുണ നേടിക്കൊടുക്കുന്നതോടൊപ്പം ഫലസ്തീനികളുടെ പ്രയാസങ്ങൾ ലഘൂകരിക്കുന്നതിനും ഒമാൻ യത്നിക്കുന്നുണ്ട്. വെസ്റ്റ് ബാങ്കിലെയും ഗസ്സയിലെയും ഫലസ്തീൻ സംഘടനകളുമായി വിവിധ തരത്തിലുള്ള സഹകരണവും ഒമാനുണ്ട്. ഇസ്രായേലും ഫലസ്തീനുമായുള്ള പ്രശ്ന പരിഹാരത്തിനുള്ള വിശാലവും സന്തുലിതവുമായ സമാധാന ചർച്ചക്കും ഒമാൻ നേതൃത്വം നൽകുന്നുണ്ട്. അന്താരാഷ്ട്ര സംഘടനകളും സമൂഹവും അംഗീകാരം നൽകിയ അവകാശങ്ങൾ നേടിയെടുക്കാൻ ഫലസ്തീൻ ജനത ഏറെ യാതനകൾ സഹിച്ചിട്ടുണ്ട്. അവർ ഇപ്പോഴും നേരിടുകയാണ്. ചർച്ചകളിലും വിട്ടുവീഴ്ചകളിലും സമാധാനത്തിലും ഒതുങ്ങിനിൽക്കുന്ന നയത്തിലാണ് ഒമാൻ ഉറച്ചുനിൽക്കുക.
ഇരു രാജ്യങ്ങളുടെയും അംഗീകാരത്തോടെയുള്ള സ്വതന്ത്ര ഫലസ്തീൻ രാജ്യം സ്ഥാപിക്കുന്നതിലൂടെ മാത്രമേ പ്രശ്നം പരിഹരിക്കാനാവൂവെന്ന് ഒമാൻ വിശ്വസിക്കുന്നു. പ്രശ്ന പരിഹാരം വൈകുന്നത് മേഖലയിൽ ആക്രമണവും അസ്ഥിരതയും വർധിക്കാൻ കാരണമാകും. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിലും പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാൻ മാർഗമുണ്ടെന്ന് ഒമാൻ വിശ്വസിക്കുന്നു. കഴിഞ്ഞ സെപ്റ്റംബർ 29ന് െഎക്യരാഷ്ട്രസഭ െപാതു അസംബ്ലിയിൽ ഒമാൻ വിദേശകാര്യ മന്ത്രി യൂസുഫ് ബിൻ അലവി നടത്തിയ പ്രഭാഷണത്തിലും ഇസ്രായേൽ-ഫലസ്തീൻ പ്രശ്നം ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് എടുത്തുപറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.