ഒമാൻ-യു.എ.ഇ വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി

മസ്കത്ത്: പ്രാദേശിക പുരോഗതികളും പരസ്പര താൽപര്യ വിഷയങ്ങളും സംബന്ധിച്ച് ഒമാനും യു.എ.ഇയും തമ്മിൽ വിദേശകാര്യ മന്ത്രിതലത്തിൽ ചർച്ച നടന്നു. ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയും യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്‍യാനും അബൂദബിയിൽ കൂടിക്കാഴ്ച നടത്തിയതായി ഒമാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

യോഗത്തിൽ മേഖലയിലെ വിവിധ രാഷ്ട്രീയ -സുരക്ഷാ വിഷയങ്ങൾ അവലോകനം ചെയ്‌തു. പ്രാദേശിക സ്ഥിരതയും കൂട്ടായ സുരക്ഷയും ശക്തിപ്പെടുത്തുന്നതിന് സഹായകരമായ ഏകോപിത സമീപനങ്ങൾ വികസിപ്പിക്കുന്നതിനെക്കുറിച്ചും ധാരണ രൂപപ്പെടുത്തുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും ചർച്ച നടന്നു. പ്രദേശത്തെ സമാധാനവും സ്ഥിരതയും നിലനിർത്തുന്നതിന് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ചർച്ചകളിൽ ഉയർത്തിക്കാട്ടി.

Tags:    
News Summary - Oman-UAE Foreign Ministers Hold Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.