മസ്കത്ത്: സുസ്ഥിര വികസനം കൈവരിച്ച രാഷ്ട്രങ്ങളിൽ ഒമാൻ അറബ് മേഖലയിൽ മൂന്നാമത്. െഎക്യരാഷ്ട്ര സഭ ഡെവലപ്മെൻറ് ഇൻസ്റ്റിറ്റ്യൂഷെൻറ ഇൗ വർഷത്തെ സുസ്ഥിര വികസന റിപ്പോർട്ടിലാണ് സുൽത്താനേറ്റ് ഇൗ നേട്ടം കൈവരിച്ചത്. ആഗോളതലത്തിൽ 69.76 പോയിൻറുമായി ഒമാൻ 76ാം സ്ഥാനത്താണ് ഉള്ളത്. സ്വീഡനാണ് 193 രാഷ്ട്രങ്ങളടങ്ങിയ പട്ടികയിൽ ഒന്നാമത്. ഡെൻമാർക്കും ഫിൻലൻറുമാണ് അടുത്ത സ്ഥാനങ്ങളിൽ.
2015ൽ െഎക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ രൂപം നൽകിയ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിൽ കൈവരിച്ച നേട്ടങ്ങൾ പ്രകാരമാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. ഇതോടൊപ്പം കോവിഡിെൻറ ആഘാതവും റിപ്പോർട്ടിൽ വിലയിരുത്തിയിട്ടുണ്ട്. സുസ്ഥിര വികസനത്തിനായുള്ള പല പ്രവർത്തനങ്ങളെയും മഹാമാരി ബാധിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
ദാരിദ്ര്യവും വിശപ്പും ഇല്ലായ്മ ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങളെ മഹാമാരി കാര്യമായി ബാധിച്ചിട്ടുണ്ട്. ഇതോടൊപ്പം ആരോഗ്യം, ക്ഷേമം, തൊഴിലവസരങ്ങൾ, സാമ്പത്തിക അഭിവൃദ്ധി, സമത്വം തുടങ്ങിയ വിഭാഗങ്ങളിലെ പ്രവർത്തനങ്ങൾക്കും കോവിഡിെൻറ ആഘാതം ഏറ്റിട്ടുണ്ട്. ചില മേഖലകളിൽ മഹാമാരി ഏൽപ്പിച്ച ആഘാതം ഇതുവരെ വ്യക്തമായിട്ടില്ല. എന്നാൽ മഹാമാരി മൂലം ആശ്വാസം ലഭിച്ച മേഖലകളുമുണ്ട്. ഉത്തരവാദിത്വമുള്ള ഉപഭോഗവും ഉത്പാദനവും കാലാവസ്ഥയിലെ മാറ്റങ്ങളുമെല്ലാം കോവിഡ് നൽകിയ നല്ല വശങ്ങൾക്ക് ഉദാാഹരണമാണ്. കുറഞ്ഞ കാർബൺ ബഹിർഗമനമുള്ള വാഹനങ്ങൾ ഉപയോഗിക്കേണ്ടതിെൻറ ആവശ്യഗത റിപ്പോർട്ടിൽ ഉൗന്നിപറയുന്നു. ആേട്ടാമൊബൈൽ എമിഷൻ സംബന്ധിച്ച മാർഗ നിർദേശങ്ങൾക്ക് ഇളവ് നൽകാനുള്ള നീക്കത്തിനെതിരെ മുന്നറിയിപ്പും നൽകുന്നുണ്ട്. വ്യോമയാന മേഖലയിൽ കൂടുതൽ ഗവേഷണം നടത്തേണ്ടതുണ്ട്. സയൻസ്, ടെക്നോളജി, എഞ്ചിനീയറിങ് തുടങ്ങിയ മേഖലകളിൽ പരിശീലനവും നിക്ഷേപവും കൂടുതലായി നടത്തേണ്ടതുണ്ടെന്നും സുസ്ഥിര വികസന റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.