സലാല: കോവിഡ് മുൻകരുതലിെൻറ ഭാഗമായി രാജ്യം കർശന നിയന്ത്രണങ്ങളിലേക്ക് കടന്നതിനെ തുടർന്ന് നിത്യജീവ ിതത്തിന് വകയില്ലാത്തവർക്ക് ആഹാര സാധനങ്ങളുമായി വിവിധ പ്രവാസി സംഘടനകൾ. ബാർബർ ഷ ോപ്പുകളിൽ ജോലി ചെയ്തവർക്ക് ജോലിയില്ലാതായിട്ട് 25 ദിവസം പിന്നിട്ടു. മറ്റു സ്ഥാപനങ്ങള ിൽ ജോലി ചെയ്യുന്നവരും 20 ദിവസമായി റൂമുകളിൽതന്നെയാണ്. നാട്ടിൽ െചലവിന് പണമയച്ച് ക ഴിഞ്ഞ് അത്യാവശ്യ െചലവിനുള്ള തുകയാണ് കുറഞ്ഞ വരുമാനക്കാരുടെ ൈകയിൽ ഉണ്ടാവുക. ഇതുകൂടി കഴിഞ്ഞതോടെ പലരും കടം വാങ്ങാൻ തുടങ്ങിയിട്ടുണ്ട്.
ചില കുടുംബങ്ങളും പ്രയാസത്തിലാണ്. ഇത്തരക്കാരെ കണ്ടെത്തി സഹായിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് പ്രവാസി കൂട്ടായ്മകൾ മുന്നിട്ടിറങ്ങിയിട്ടുള്ളത്. ഇന്ത്യൻ വെൽെഫയർ ഫോറം 30 കുടുബങ്ങൾക്ക് ഇതിനകം ഒരു മാസത്തേക്കുള്ള മുഴുവൻ ഭക്ഷണ സാധനങ്ങളും നൽകിയതായി ജനറൽ സെക്രട്ടറി എ.കെ.വി. ഹലീം പറഞ്ഞു. കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റിയും ഭക്ഷണ കിറ്റുകൾ തയാറാക്കി വിതരണം ആരംഭിച്ചതായി മഹമൂദ് ഹാജി പറഞ്ഞു. ഭക്ഷ്യ വസ്തുക്കളുടെ സമാഹരണവും വിതരണവും ആരംഭിച്ചതായി കൈരളി സലാല ജനറൽ സെക്രട്ടറി പവിത്രൻ കാരായി പറഞ്ഞു. ഐ.സി.എഫ് 50 ഭക്ഷണ കിറ്റുകൾ നൽകിയതായി കൺവീനർ സാജിദ് പറഞ്ഞു.
ഭക്ഷ്യ സാധനങ്ങളുടെ മൊത്ത വിതരണക്കാരായ പല ബ്രാൻഡുകളുടെയും സഹായത്തോടെയാണ് കൂട്ടായ്മകൾ അധികവും ഭക്ഷ്യ സമാഹരണം നടത്തുന്നതെന്നും അറിയുന്നു. ഇന്ത്യൻ സോഷ്യൽ ക്ലബിെൻറ നേതൃത്വത്തിലും വിവിധ ആശ്വാസ പരിപാടികളുടെ ഒരുക്കം നടക്കുന്നുണ്ട്. സന്നദ്ധ സേവനങ്ങൾക്ക് താൽപര്യമുള്ളവരുടെ രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. പ്രയാസക്കാരെ അന്വേഷിച്ച് കൃത്യത ഉറപ്പു വരുത്തിയ ശേഷമാണ് സഹായം നൽകുന്നത്. അതേസമയം താമസ വാടക, കടയുടെ വാടക, വൈദ്യുതി, ജല ബില്ലുകൾ അടക്കാൻ പ്രയാസപ്പെടുന്നവരും
ഏറെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.