മസ്കത്ത്: തലസ്ഥാന ഗവർണറേറ്റിലെ കോവിഡ് ബാധിതരുടെ എണ്ണം ദിവസം ചെല്ലുന്തോറും ഉ യരുന്നു. ശനിയാഴ്ച 25 പേർക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ 21ഉം മസ് കത്ത് മേഖലയിലാണ്. ഇതോടെ ഗവർണറേറ്റിൽ മൊത്തം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 207 ആ യി ഉയർന്നു. ഇതിൽ നേരത്തേ വൈറസ് ബാധിതരായ 29 പേർ രോഗത്തിൽനിന്ന് മോചിതരായിട്ടുമു ണ്ട്.
വടക്കൻ ബാത്തിനയിൽ ഒരാൾക്കും തെക്കൻ ബാത്തിനയിൽ മൂന്നുപേർക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. വടക്കൻ ബാത്തിനയിൽ രോഗം സ്ഥിരീകരിച്ച 20 പേരിൽ 17 പേരും രോഗമുക്തി നേടി.
തെക്കൻ ബാത്തിനയിലെ 15 അസുഖ ബാധിതരിൽ ഒരാൾ മാത്രമാണ് സുഖപ്പെട്ടിട്ടുള്ളത്. ദാഖിലിയ മേഖലയിലെ 21 പേരിൽ 11 പേരും രോഗമുക്തി നേടി. വടക്കൻ ശർഖിയ മേഖലയാണ് ഇതുവരെ കോവിഡ് ബാധ റിപ്പോർട്ട് ചെയ്യാത്ത സ്ഥലം. രോഗബാധിതരുടെ എണ്ണം ഉയർന്നുവരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കുന്ന കാര്യം ഉറപ്പുവരുത്തണമെന്ന് ആരോഗ്യ മന്ത്രാലയം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. വീടുകളിൽതന്നെ തുടരണം.
സാമൂഹിക അകലം പാലിക്കുന്നുവെന്നത് ഉറപ്പാക്കണം. അത്യാവശ്യമില്ലാത്തവർ ഒരു കാരണവശാലും വീടിന് പുറത്തിറങ്ങരുതെന്നും ആരോഗ്യ മന്ത്രാലയം ഉണർത്തി. കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരിൽ റൂവിയിലെ പ്രമുഖ ക്ലിനിക്കിെൻറ ഉടമയായ മലയാളി ഡോക്ടറുമുണ്ട്. റോയൽ ആശുപത്രിയിലാണ് ഇദ്ദേഹം ചികിത്സയിലുള്ളത്. മൂന്ന് പതിറ്റാണ്ടിലധികമായി റൂവിയിൽ ആരോഗ്യ പരിരക്ഷാ പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തിയാണ് ഇദ്ദേഹം.
കുറഞ്ഞ ചെലവിൽ ചികിത്സ ലഭിച്ചിരുന്ന ക്ലിനിക്കിൽ മലയാളികളടക്കം പ്രവാസികൾ ധാരാളമായി എത്തിയിരുന്നു. കുറഞ്ഞ വരുമാനക്കാരും ഇൻഷുറൻസ് അടക്കം പരിരക്ഷയില്ലാത്തവരുമായ നിരവധി പേർക്ക് പ്രധാന ആശ്രയമായിരുന്നു ഇവിടം. ഡോക്ടർ രോഗബാധിതനായി ചികിത്സയിലാണെന്ന വിവരം പരന്നതോടെ അടുത്തിടെ ഇവിടെ ചികിത്സ തേടിയ മലയാളികൾ അടക്കമുള്ളവർ പരിഭ്രാന്തിയിലാണ്. പലരും രോഗനിർണയത്തിനായി ആരോഗ്യ കേന്ദ്രങ്ങളെ സമീപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.