മസ്കത്ത്: കോവിഡ് -19 മുൻകരുതൽ നടപടികളുടെ ഭാഗമായി വിദേശത്ത് താമസിക്കുന്ന ഇന്ത് യൻ പ്രവാസികൾക്ക് യാത്രാ ഉപദേശവുമായി ഇന്ത്യൻ ഇമിഗ്രേഷൻ ബ്യൂറോ. അത്യാവശ്യമില്ലാത് ത എല്ലാ യാത്രകളും ഒഴിവാക്കാനാണ് നിർദേശം. കോവിഡ് ബാധിത രാജ്യങ്ങളിൽനിന്നുള്ള വിദേശ പൗരന്മാരുടെ വിസാ നിയന്ത്രണത്തിന് പിന്നാലെയാണിത്. ഇന്ത്യയിലെത്തുേമ്പാൾ കുറഞ്ഞത് 14 ദിവസത്തേക്ക് ക്വാറൈൻറനിൽ (പരസമ്പർക്കമില്ലാതെ നിരീക്ഷണം) കഴിയേണ്ടി വരുമെന്നത് ചൂണ്ടിക്കാട്ടിയാണ് നിർദേശം. ഇതിനാൽ അത്യാവശ്യമില്ലാത്ത യാത്രകൾ പൂർണമായും ഒഴിവാക്കുന്നതാണ് നല്ലതെന്ന് ഇന്ത്യൻ ഇമിഗ്രേഷൻ ബ്യൂറോ നിർദേശിച്ചു.
ഗൾഫ് നാടുകളിൽനിന്ന് കഴിഞ്ഞ ദിവസങ്ങളിലായി കേരളത്തിൽ എത്തിയ പലരോടും ക്വാറൈൻറനിൽ കഴിയാൻ നിർദേശിച്ചിട്ടുണ്ട്. വിവാഹാന്വേഷണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് ഒരു മാസത്തെ ലീവിന് എത്തിയ തന്നോട് പരസമ്പർക്കമില്ലാതെ 14 ദിവസം വീട്ടിൽ കഴിയാനാണ് നിർദേശിച്ചതെന്ന് മേലാറ്റൂർ സ്വദേശി പറഞ്ഞു. പുറത്തിറങ്ങി നടക്കുന്നതായി പരാതികൾ ലഭിച്ചാൽ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് കൂടി നൽകിയിട്ടുള്ളതിനാൽ ആവശ്യങ്ങളൊക്കെ 14 ദിവസത്തേക്ക് മാറ്റിവെക്കാനാണ് ഇദ്ദേഹത്തിെൻറ തീരുമാനം.
ഇന്ത്യൻ സർക്കാർ വിസ നിയന്ത്രണം ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ ഒമാനി പൗരന്മാർക്ക് ഇന്ത്യയിലെ ഒമാൻ എംബസി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. മുൻകരുതൽ നടപടികളുടെ ഭാഗമായി മാർച്ച് 15 മുതൽ ഒരു മാസത്തേക്ക് ടൂറിസ്റ്റ് വിസകൾക്ക് വിലക്ക് ഏർപ്പെടുത്താൻ ഒമാൻ വ്യാഴാഴ്ച തീരുമാനിച്ചിരുന്നു. ക്രൂയിസ് കപ്പലുകൾ രാജ്യത്തെ തുറമുഖങ്ങളിൽ ഇക്കാലയളവിൽ അടുക്കാൻ അനുവദിക്കില്ല. കായിക പരിപാടികളും സ്കൂളുകളിലെ പാഠ്യേതര പ്രവർത്തനങ്ങളും റദ്ദാക്കിയിട്ടുണ്ട്. സുൽത്താെൻറ നിർദേശ പ്രകാരം രോഗപ്രതിരോധ നടപടികൾ സംബന്ധിച്ച് തീരുമാനിക്കാൻ രൂപവത്കരിച്ച സുപ്രീം കമ്മിറ്റിയുടെ പ്രഥമ യോഗമാണ് ഇൗ നടപടികൾ കൈക്കൊണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.