മസ്കത്ത്: നേരിനൊപ്പം മാത്രം പക്ഷം ചേർന്ന് വാർത്താമാധ്യമങ്ങളിൽ വഴിത്തിരിവ് സൃ ഷ്ടിച്ച മാധ്യമം ദിനപത്രം നാട്ടിലുള്ള പ്രിയപ്പെട്ടവർക്കും വിദ്യാലയങ്ങൾക്കും പൊതു സ്ഥാപനങ്ങൾക്കും സമ്മാനിക്കാൻ പ്രവാസികൾക്ക് സൗകര്യമൊരുക്കുന്ന ആകർഷകമായ പ ദ്ധതിക്ക് തുടക്കമായി. പ്രിയപ്പെട്ട കൂട്ടുകാർ, സഹപാഠികൾ, അധ്യാപകർ, ബന്ധുക്കൾ തുടങ്ങിയവർക്ക് മാധ്യമം ദിനപത്രവും കുടുംബം മാസികയും സമ്മാനമായി നൽകാനാവുന്ന ‘കണക്ട് യുവർ ഡിയേഴ്സ്’ പദ്ധതി എല്ലാ ജി.സി.സി രാജ്യങ്ങളിലും പ്രാബല്യത്തിലുണ്ട്. 20 ഒമാനി റിയാൽ നൽകിയാൽ കേരളത്തിലെവിടെയുമുള്ള വായനക്കാർക്ക് 18 മാസം മാധ്യമം ദിനപത്രം സമ്മാനമായി എത്തിച്ചു നൽകും.
21 ഒമാനി റിയാൽ നൽകി പദ്ധതിയിൽ അംഗമാവുന്നവർക്ക് 18 മാസം ദിനപത്രത്തിനു പുറമെ ഒാരോ മാസവും കുടുംബംമാസികയും സമ്മാനമായി നൽകും. പദ്ധതിയിൽ ചേരുന്നവർക്ക് മുൻനിര ആരോഗ്യ പരിരക്ഷാ സ്ഥാപനമായ ആസ്റ്റർ നൽകുന്ന പ്രിവിലേജ് കാർഡ്, ഇന്ത്യയിലെ ഏറ്റവും മികച്ച കരിയർ മാർഗനിർദേശ സംരംഭമായ സിജി നടത്തുന്ന ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന് 1500 രൂപ മൂല്യമുള്ള ഡിസ്കൗണ്ട് വൗച്ചർ, വിശ്വസ്ത മാട്രിമോണി വെബ്സൈറ്റായ സിന്ദഗി മാട്രിമോണിയുടെ 500 രൂപയുടെ വൗച്ചർ, തീം പാർക്കിലേക്കുള്ള 500 രൂപയുടെ ഒരാൾക്കുള്ള പ്രവേശന ടിക്കറ്റ് എന്നിവ ലഭിക്കും. സ്കൂളുകളിലേക്കും പൊതു സ്ഥാപനങ്ങളിലേക്കും മാധ്യമം സമ്മാനമായി നൽകുന്നതിനുള്ള പാക്കേജുകളും നിലവിലുണ്ട്. 52 റിയാൽ നൽകിയാൽ 20 മാസത്തേക്ക് (രണ്ട് അക്കാദമിക വർഷം) അഞ്ച് ദിനപത്രവും കുടുംബം മാസികയും ‘വെളിച്ചം’ പദ്ധതി പ്രകാരം സ്കൂളുകളിൽ വിതരണം ചെയ്യും.
93 റിയാൽ നൽകിയാൽ 10 ദിനപത്രം, കുടുംബം മാസിക എന്നിവ വിതരണം ചെയ്യും. ഇതിനു പുറമെ സമ്മാനമായി നൽകിയ ആളുടെ പേരിൽ സ്കൂൾ മുറ്റത്ത് ഒരു നൻമ മരവും നടും. കൂടുതൽ പത്രം വിതരണം ചെയ്യാൻ സൗകര്യമൊരുക്കുന്ന ബണ്ടിൽ പാക്കേജിൽ രണ്ട് സ്കീമുകളാണുള്ളത്. 389 റിയാൽ നൽകിയാൽ 18 മാസത്തേക്ക് 20 പത്രം, 20 കുടുംബം മാസിക എന്നിവ നൽകും. 757 റിയാൽ നൽകിയാൽ 18 മാസത്തേക്ക് 40 പത്രം 40 കുടുംബം മാസിക എന്നിവ ലഭ്യമാക്കും. വ്യക്തികൾ, പൂർവവിദ്യാർഥി സംഘങ്ങൾ, പ്രവാസി കൂട്ടായ്മകൾ എന്നിവർക്കെല്ലാം മൂല്യാധിഷ്ഠിത മാധ്യമ സംസ്കാരത്തിന് പിന്തുണയേകാൻ ഇൗ പദ്ധതി വഴി സാധിക്കും. അതതു പ്രദേശങ്ങളിലെ മാധ്യമം കൂട്ടായ്മകൾ വഴിയും വിതരണക്കാർ വഴിയും പദ്ധതിയിൽ പങ്കുചേരാം. കൂടുതൽ വിവരങ്ങൾക്ക് 98502001 (ഒമാൻ) നമ്പറിൽ വിളിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.