????? ????????????? ??????????????????

അസ്തമയ സൂര്യനെ കാണാൻ ജബൽ അഖ്ദറിൽ പോവാം

മസ്കത്ത്: ലോകത്തെ ഏറ്റവും മികച്ച നൂറ് കാവ്യാത്മക സൂര്യാസ്തമയങ്ങൾ കാണാവുന്ന സ്ഥല ങ്ങളുടെ പട്ടികയിൽ ജബൽ അഖ്ദർ 11ാം സ്ഥാനത്ത്. ജർമനിയിലെ ഏറ്റവും വലിയ കപ്പൽ കമ്പനിയാ യ ലെൻബെസ്റ്റാണ് ലോക സഞ്ചാരികളുടെ അഭിപ്രായ സർവേയിലൂടെ പട്ടിക തയാറാക്കിയത്. 46 ര ാജ്യങ്ങളിലെ 400 പേരുകേട്ട സൂര്യാസ്തമയ സ്ഥലങ്ങൾ സന്ദർശിച്ച സഞ്ചാരികളാണ് മികച്ച 100 സൂര്യാസ്തമയ സ്ഥലങ്ങൾ തെരഞ്ഞെടുത്തതെന്ന് ലെൻബെസ്റ്റ് വക്താവ് പറഞ്ഞു. സ്വന്തം രാജ്യത്തെയും തങ്ങൾ യാത്ര ചെയ്ത രാജ്യങ്ങളിലെയും മികച്ച സൂര്യാസ്തമയ കേന്ദ്രങ്ങൾ, അവ കാണാൻ പറ്റിയ മികച്ച സീസൺ എന്നിവ പറയാനാണ് സർവേയിൽ ആവശ്യപ്പെട്ടിരുന്നത്. സർവേയിൽ 100 പോയൻറ് നേടിയ ഗ്രീസിലെ സേൻറാറിനിയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. വേനൽക്കാലത്താണ് ഇവിടെ മികച്ച അസ്തമയം ഉണ്ടാകുന്നത്. അമേരിക്കയിലെ അരിസോണയിലെ ഗ്രാൻഡ് കാന്യൻ നാഷനൽ പാർക്ക് 93 പോയൻറുകളോടെ രണ്ടാം സ്ഥാനത്തുണ്ട്.

ഗ്രീസിലെ തന്നെ മൈകനോസ് 87.5 പോയൻറ് നേടി മൂന്നാം സ്ഥാനത്തുണ്ട്. ഇന്ത്യയിലെ താജ്മഹലിൽ നിന്നുള്ള അസ്തമയ കാഴ്ച 84 പോയൻറ് േനടി നാലാം സ്ഥാനത്താണ്. വസന്തകാലമാണ് ആഗ്രയിലെ അസ്തമയം കാണാനുള്ള പറ്റിയ സീസൺ. പോർചുഗലിലെ മദൈറ അഞ്ചാം സ്ഥാനത്തും ആസ്ട്രേലിയിലെ ഉളൂരു കാടാ ജുടാ നാഷനൽ പാർക്ക് ആറാം സ്ഥാനത്തുമാണ്. അമേരിക്കയിലെ ഫ്ലോറിഡയിലെ സെൻറ് െപറ്റാ ബിച്ച്, കെനിയയിലെ മാസായ് മാരാ നാഷനൽ റിസർവ്, തായ്ലൻഡിലെ ഫി ഫി, ഫ്രെഞ്ച് പോളിനേഷ്യയിലെ തഹിടി എന്നിവ ഏഴു മുതൽ 10 വരെ സ്ഥാനങ്ങളിലുണ്ട്. 11ാം സ്ഥാനത്തുള്ള ജബൽ അഖ്ദറിന് 75 പോയൻറുകളുണ്ട്. വസന്ത, ശിശിര കാലങ്ങളാണ് ജബൽ അഖ്ദറിൽ സൂര്യാസ്തമയം കാണാൻ നല്ല സമയം. ജി.സി.സി രാജ്യങ്ങളിൽ അൽെഎനിലെ ജബൽ ഹഫീത്ത് 58ാം സ്ഥാനത്തും മദീനയിലെ മസ്ജിദുന്നബവിയിൽ നിന്നുള്ള സൂര്യാസ്തമയ കാഴ്ച 35ാം സ്ഥാനത്തുമുണ്ട്. ഒമാനിലെ ശർഖിയ മരുഭൂമി, ജബൽ ശംസ്, മുസന്തം, വിവിധ ബീച്ചുകൾ എന്നിവിടങ്ങളിൽനിന്നുമുള്ള അസ്തമയ കാഴ്ചകൾ ചേതോഹരമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

സർവേയിൽ പെങ്കടുത്ത ചില സഞ്ചാരികൾ 20 വർഷം മുമ്പ് വീക്ഷിച്ച അസ്തമയ കാഴ്ച പോലും ഓർമയിൽ മങ്ങാതെ കൊണ്ടുനടക്കുന്നവരാണ്. എല്ലാവർക്കും തങ്ങളുടെ ജീവിതത്തിൽ ആസ്വദിച്ച മനോഹരമായ അസ്തമയ കാഴ്ചകൾ ഒാർത്തെടുക്കാൻ കഴിയുന്നുണ്ട്. ജീവിതത്തിലെ മനോഹരമായ അസ്തമയ കാഴ്ചകൾ ഒാർത്തെടുക്കാനും അസ്തമയ കാഴ്ച തേടി പോവുന്നവർക്ക് അടുത്ത ഇടം തെരഞ്ഞെടുക്കാനും സഹായിക്കുന്നതാണ് സർവേയെന്നും പെങ്കടുത്തവർ അഭിപ്രായപ്പെട്ടു. ചില സഞ്ചാരികൾ അസ്തമയം ശ്വാസമടക്കിയാണ് കാണുന്നതെന്ന് സർവേ റിപ്പോർട്ട് പറയുന്നു. ബാൽക്കണിയിൽ നിന്നും പർവതത്തിെൻറ ഉച്ചിയിൽ നിന്നുമൊക്കെയുള്ള അസ്തമയ കാഴ്ചകൾ കൗതുകം പകരുന്നവരുണ്ട്. അസ്തമയ സൂര്യൻറ നിറങ്ങളും അതിെൻറ ചുറ്റുപാടുകളും അവർ ഒാർമയിൽ കരുതിവെക്കുന്നു. അതിനാൽ, ഇൗ സർേവ ലോകത്തിെൻറ മനോഹരമായ അസ്തമയ കാഴ്ചകൾ ആസ്വദിേക്കണ്ടവർക്ക് ഏറെ അനുഗുണമാവുമെന്നും സർവേ റിപ്പോർട്ട് പറയുന്നു.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.