മസ്കത്ത്: ആഗോള സാമ്പത്തിക മേഖലയിലെ വെല്ലുവിളികളും ഇന്ത്യയിലെ ആഭ്യന്തര വളർച്ചക ്കുറവും അടക്കമുള്ള നിരവധി കാരണങ്ങളാൽ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടു ം ഇടിഞ്ഞു. ഇതോടെ റിയാലിെൻറ വിനിമയ നിരക്ക് ഉയർന്നു. ഒമാനിലെ വിനിമയ സ്ഥാപനങ്ങൾ ബുധനാഴ്ച ഉച്ചക്ക് ഒരു റിയാലിന് 190.90 വരെയുള്ള നിരക്കുകൾ നൽകിയിരുന്നു. 189.75 എന്ന നിരക്കിലാണ് വിനിമയ നിരക്കുകൾ ക്ലോസ് ചെയ്തത്. മികച്ച നിരക്ക് ലഭിച്ചതോടെ പ്രവാസികളിൽ പലരും പണം നാട്ടിേലക്ക് അയക്കുന്നുണ്ട്. കൂടുതൽ നല്ല നിരക്കിനായി കാത്തിരിക്കുന്നവരും നിരവധിയാണ്. നിരക്കുകൾ ഇനിയും ഉയരാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. 2018 ഒക്ടോബർ ഒമ്പതിനുശേഷം ലഭിക്കുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. റിയാലിന് 193.10 എന്ന നിരക്കായിരുന്നു അന്ന് വിനിമയ സ്ഥാപനങ്ങൾ നൽകിയത്.
നിലവിലുള്ള അവസ്ഥയിൽ ജൂൺ വരെ റിയാലിന് 189നും 192നും ഇടക്ക് നിൽക്കാനാണ് സാധ്യതയെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നിലവിലുള്ള അവസ്ഥയിൽ ഇനി ഇന്ത്യൻ രൂപ റിയാലിന് 185 രൂപ എന്ന നിരക്കിനു താഴെ പോവാൻ സാധ്യതയില്ലെന്നും വിദഗ്ധർ പറയുന്നു. അടുത്ത മൂന്നു മാസത്തിനുള്ളിൽ കൊറോണ വൈറസിനെ നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ ലോകത്ത് എന്താണ് സംഭവിക്കുകയെന്ന് പ്രവചിക്കാൻ കഴിയില്ലെന്നും വൻ മാന്ദ്യത്തിന് കാരണമാവുമെന്നും വിദഗ്ധർ പറയുന്നു.കൊറോണ വൈറസ് ബാധ ലോക സമ്പത്തിക വ്യവസ്ഥയെ പിടിച്ച് കുലുക്കുന്നുണ്ട്. ലോകത്തിെൻറ ഏറ്റവും വലിയ കയറ്റുമതി രാജ്യമായ ചൈനയിലെ കയറ്റുമതിയെ വൈറസ് സാരമായി ബാധിച്ചിട്ടുണ്ട്. കയറ്റുമതി കുറഞ്ഞതോടെ ഉൽപാദനത്തിലും വൻ കുറവാണുണ്ടായത്. മറ്റ് നിരവധി രാജ്യങ്ങളുടെ കയറ്റുമതിയെയും കൊറോണ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മൊത്തം ഉൽപാദനവും കയറ്റുമതിയും കുറയുേമ്പാഴും എണ്ണ വില കുറയുന്നു എന്ന ആശ്വാസം മാത്രമാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്കുള്ളത്.
വൈറസ് ഉണ്ടാക്കുന്ന പ്രതിസന്ധികൾ ഡോളർ ശക്തമാക്കാൻ കാരണമാക്കിയിട്ടുണ്ട്. മൊത്തം സാമ്പത്തിക വ്യവസ്ഥകൾ വെല്ലുവിളികൾ നേരിടുേമ്പാൾ ഏറ്റവും നല്ല നിേക്ഷപമായി സ്വർണം കണക്കാക്കപ്പെടുന്നത് സ്വർണവില കൂടാനും കാരണമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ ആഭ്യന്തര വളർച്ച നിരക്ക് പ്രതീക്ഷിച്ചതിലും കുറഞ്ഞതും മറ്റു കാരണവും രൂപയുടെ മൂല്യത്തെ ബാധിച്ചിട്ടുണ്ട്.നാട്ടിലേക്ക് പണം അയക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണിതെന്ന് പുരുഷോത്തം ഖഞ്ജി എക്സ്ചേഞ്ച് ഒാപറേഷൻ മാനേജർ ബിനോയ് സൈമൻ പറഞ്ഞു. റിയാലിന് നല്ല നിരക്കാണിപ്പോൾ കിട്ടുന്നതെന്നും തങ്ങൾ ബുധനാഴ്ച റിയാലിന് 190 എന്ന നിരക്ക് നൽകിയിരുന്നതായും അദ്ദേഹം പറഞ്ഞു. വിനിമയ നിരക്ക് അൽപം വർധിക്കാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.