മസ്കത്ത്: പോസ്റ്റൽ/കൊറിയർ ഉൽപന്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഉപഭോക് താക്കളിൽ നിന്ന് ഇൗടാക്കുന്ന ഫീസിൽ ടെലികോം റഗുലേറ്ററി അതോറിറ്റി (ട്രാ) നിയന്ത്രണ മേർപ്പെടുത്തി. കസ്റ്റംസ് ഡയറക്ടറേറ്റ് ജനറലുമായി ചേർന്നാണ് അംഗീകൃത പോസ് റ്റൽ കമ്പനികൾക്കായുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
സ്വകാര്യ ആവശ്യത്തിനായുള്ള മുന്നൂറ് റിയാൽ വരെ മൂല്യമുള്ള സാധനങ്ങൾക്ക് രണ്ട് റിയാലും അതിന് മുകളിൽ മൂല്യമുള്ളവക്ക് നാല് റിയാലുമാണ് ഹാൻഡ്ലിങ് നിരക്കായി ഇൗടാക്കാൻ പാടുള്ളൂവെന്ന് ഉത്തരവിൽ പറയുന്നു. ഒരു വർഷത്തേക്കായിരിക്കും ഫീസ് നിയന്ത്രണം ബാധകം. പുറം രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് വരുന്ന പോസ്റ്റൽ ഉൽപന്നങ്ങൾ കസ്റ്റംസ് ക്ലിയറൻസിന് വിധേയമായിരിക്കുമെന്നും ട്രാ അറിയിച്ചു.
ലൈസൻസ് ഉള്ള പോസ്റ്റൽ/കൊറിയർ സേവന ദാതാക്കൾക്ക് തങ്ങളുടെ ഉപഭോക്താക്കൾക്കായി കസ്റ്റംസ് ക്ലിയറൻസ് നടത്താം. ക്ലിയറൻസ് സമയത്ത് ഉപഭോക്താക്കൾക്കായി അടക്കേണ്ടി വരുന്ന തുക സാധനങ്ങൾ ഡെലിവറി ചെയ്യുന്ന സമയത്ത് പോസ്റ്റൽ കമ്പനികൾക്ക് ഉപഭോക്താക്കളിൽ നിന്ന് ഇൗടാക്കാവുന്നതാണ്. കസ്റ്റംസ് ഡ്യൂട്ടിക്ക് ഒപ്പം ഹാൻഡ്ലിങ് സമയത്ത് മറ്റേതെങ്കിലും ചെലവുകൾ വന്നിട്ടുണ്ടെങ്കിലും അതും ഉൾപ്പെടുന്നതാകും ഇൗ തുകയെന്നും ട്രാ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.