മസ്കത്ത്: ഇന്ത്യയിലെ വിദൂര വിദ്യാഭ്യാസ കോഴ്സുകൾക്ക് അംഗീകാരമില്ലെന്ന് ഉന്ന ത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇന്ത്യയിൽനിന്നുള്ളതടക്കം ഒമാന് പുറത്തെ മറ്റു ചില ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സർട്ടിഫിക്കറ്റുകൾക്കും ഒമാൻ അംഗീകാരം നിഷ േധിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഒമാനി ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അംഗീകാര-അക്കാദമിക് യോഗ്യതാ തുല്യത കമ്മിറ്റിയുടേതാണ് നടപടി. ഒരു ഇന്ത്യൻ അപേക്ഷകൻ വിദൂര വിദ്യാഭ്യാസ സർട്ടിഫിക്കറ്റിനോടൊപ്പം നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് കമ്പ്യൂട്ടർ ആൻഡ് ടെക്നോളജിയുടെ സർട്ടിഫിക്കറ്റ് സമർപ്പിച്ചിരുന്നെങ്കിലും യു.ജി.സി അംഗീകാരമില്ലാത്തതിനാൽ അതിെൻറ തുല്യതയും അംഗീകരിച്ചില്ല.
നാഷനൽ അസസ്മെൻറ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിെൻറ (നാക്) അംഗീകാരമില്ലാത്തതിനാൽ പുണെ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയുടെ സിവിൽ എൻജിനീയറിങ് ബിരുദാനന്തര ബിരുദത്തിെൻറ തുല്യത അപേക്ഷയും തള്ളി. ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മന്ത്രാലയത്തിെൻറ അംഗീകാരം ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഒന്നാണ് ‘നാക്’ അംഗീകാരം. ഇന്ത്യക്ക് പുറമെ ബ്രിട്ടൻ, മൊറോക്കോ, ഇൗജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള ചില വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സർട്ടിഫിക്കറ്റുകളും അംഗീകാരം നിഷേധിച്ചവയിൽ ഉൾപ്പെടുന്നു. ഉത്തർപ്രദേശിലെ അയോധ്യയിലുള്ള ഡോ. രാംമനോഹർ ലോഹ്യ അവധ് സർവകലാശാല സയൻസ് ബിരുദ സർട്ടിഫിക്കറ്റിെൻറ തുല്യതയും കമ്മിറ്റി നിഷേധിച്ചു. ഉന്നത പഠനത്തിന് മന്ത്രാലയം ശിപാർശ ചെയ്യാത്തതാണ് ഇൗ വിദ്യാഭ്യാസ സ്ഥാപനം.
മന്ത്രാലയത്തിൽ അക്രഡിറ്റ് ചെയ്തിട്ടുള്ള ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള മാനദണ്ഡങ്ങൾ പാലിക്കാത്തതും അംഗീകാരം നിഷേധിക്കാൻ കാരണമാണ്. ഇതേ സ്ഥാപനത്തിൽനിന്നുള്ള സയൻസിലെ മാസ്റ്റർ ബിരുദത്തിെൻറ തുല്യതയും കമ്മിറ്റി തള്ളിക്കളഞ്ഞു. ഉന്നത വിദ്യാഭ്യാസത്തിന് ഇൗ സ്ഥാപനത്തെ ശിപാർശ ചെയ്യുന്നില്ലെന്നും കമ്മിറ്റി അറിയിച്ചു. 2007ൽ സിക്കിം മണിപ്പാൽ സർവകലാശാല നൽകിയ െഎ.ടി സ്പെഷലൈസേഷനോടെയുള്ള സയൻസ് ബിരുദത്തിെൻറ തുല്യതാ അംഗീകാരവും നിഷേധിച്ചതിൽ ഉൾപ്പെടും. വിദൂര വിദ്യാഭ്യാസ രീതിയിലാണ് പഠനം നടന്നതെന്നതാണ് കാരണം. ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദൂര വിദ്യാഭ്യാസ പഠനം ഒമാൻ മന്ത്രാലയം ശിപാർശ ചെയ്യാത്തതാണ്. ജവഹർലാൽ നെഹ്റു സർവകലാശാലയിൽനിന്ന് ഫിലോസഫിയിൽ പിഎച്ച്.ഡി എടുത്തയാൾ സമർപ്പിച്ച അപേക്ഷയും അംഗീകരിച്ചില്ല. അപേക്ഷകന് മന്ത്രാലയം അംഗീകരിച്ച ബാച്ലർ ബിരുദവും മാസ്റ്റർ ബിരുദവും ഇല്ലാത്തതാണ് ഇതിന് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.