???? ????? ?????????????????? ????????? ????????

കനത്ത മഴ, വെള്ളപ്പൊക്കം

മസ്കത്ത്: ന്യൂനമർദത്തിെൻറ ഫലമായി മസ്കത്ത് അടക്കം വടക്കൻ ഗവർണറേറ്റുകളിൽ കനത്ത മഴയും വെള്ളപ്പൊക്കവും. പലയിടത്തും ഇടിയുടെയും കാറ്റിെൻറയും അകമ്പടിയോടെയ ാണ് മഴയെത്തിയത്. മത്ര സൂഖിൽ നൂറുകണക്കിന് കടകളിൽ വെള്ളം കയറി. വാദികളിൽ നിരവധി വ ാഹനങ്ങൾ കുടുങ്ങി.
പൊലീസിെൻറയും സിവിൽ ഡിഫൻസിെൻറയും ദ്രുതഗതിയിലെ ഇടപെടലാണ ് വാദികളിൽ കുടുങ്ങിയവർക്ക് രക്ഷയായത്. മരണം സംഭവിച്ചതായി രാത്രിവരെ വിവരമില്ല.

ബുറൈമി, ദാഹിറ, ബാത്തിന, ദാഖിലിയ, മസ്കത്ത് ഗവർണറേറ്റുകളിലെല്ലാം കനത്ത മഴയും ഇ ടിയുമുണ്ടായി. മസ്കത്ത് മേഖലയിലെ ഗതാഗത സിഗ്നലുകൾ തകരാറിലായത് വാഹനഗതാഗതത്തെയും ബാധിച്ചു. വാഹനയാത്രികർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ദങ്കിലാണ് ഏറ്റവുമധികം മഴ പെയ്തതെന്ന് സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി അറിയിച്ചു. ബുധനാഴ്ച രാത്രി ഏഴു വരെ 49.6 മില്ലിമീറ്റർ മഴയാണ് ഇവിടെ പെയ്തത്.

വാദി അൽ മആവിൽ, സുൽത്താൻ ഖാബൂസ് തുറമുഖം, ലിവ, നഖൽ, ബുറൈമി, സഹം, ബോഷർ, ദിബ്ബ, ഖസബ്, റുസ്താഖ്, യൻഖൽ, അൽ അവാബി എന്നിവയാണ് മഴയുടെ അളവിൽ തൊട്ടുപിന്നിലുള്ളത്. അമിറാത്ത്, ബുറൈമി, യൻകൽ എന്നിവിടങ്ങളിലെ വാദികളിൽ നിരവധി വാഹനങ്ങൾ കുടുങ്ങി. സിവിൽ ഡിഫൻസും പൊലീസും ചേർന്ന് ആളുകളെ രക്ഷപ്പെടുത്തി. ചിലയിടങ്ങളിൽ രാത്രി വൈകിയും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
വാദികൾ നിറഞ്ഞൊഴുകിയതിനാൽ ബാത്തിന, ബുറൈമി, ദാഹിറ ഗവർണറേറ്റുകളിൽ മണിക്കൂറുകളോളമാണ് ഗതാഗതം തടസ്സപ്പെട്ടത്. ബുധനാഴ്ച ഉച്ചക്ക് 2.45 മുതൽ ബുറൈമി ഗവർണറേറ്റിലെ വാദിസായിൽ കുടുങ്ങിക്കിടക്കുകയാണെന്ന് ബുറൈമിയിൽ താമസിക്കുന്ന തൃശൂർ സ്വദേശി സൈഫുദ്ദീൻ പറഞ്ഞു. സന്ധ്യയായതോടെ മഴയുടെ ശക്തിയിൽ ചെറിയ കുറവുണ്ടെങ്കിലും വാദിയിൽ വെള്ളം കൂടി വരുകയാണ്. അർധരാത്രിയെങ്കിലുമാകാതെ പോകാനാകില്ലെന്നതാണ് അവസ്ഥയെന്നും സൈഫുദ്ദീൻ പറഞ്ഞു.

മത്ര സൂഖിൽ രണ്ടാഴ്ചക്കിടെ രണ്ടാം തവണയാണ് കടകളിൽ വെള്ളം കയറിയത്. കഴിഞ്ഞ തവണത്തേതിനേക്കാൾ ശക്തമായ കുത്തൊഴുക്കാണ് ഉണ്ടായത്. രണ്ടു പതിറ്റാണ്ടിനുശേഷമാണ് സൂഖിലൂടെ ഇത്ര ശക്തമായ ഒഴുക്ക് ഉണ്ടായതെന്ന് ഇവിടത്തെ കച്ചവടക്കാർ പറഞ്ഞു. സൂഖിലെ സകല ഊടുവഴികളിലൂടെയും പ്രളയസമാനമായ ഒഴുക്കാണ് രൂപപ്പെട്ടത്. മലയാളികളുടേതടക്കം നൂറുകണക്കിന് കടകളിൽ വെള്ളം കയറി. സൂഖിെൻറ കേന്ദ്രഭാഗത്ത് അരയോളം പൊക്കത്തിൽ വെള്ളമുയർന്നു.

ആയിരക്കണക്കിന് റിയാലിെൻറ നാശനഷ്ടമാണ് കടകളിൽ ഉണ്ടായത്. സൂഖിെൻറ തൂണിലിടിച്ച് രണ്ട് വാഹനങ്ങള്‍ കുടുങ്ങിപ്പോയതും വെള്ളത്തിെൻറ സുഗമമായ ഒഴുക്കിനെ ബാധിച്ചു. വാഹനത്തി‍െൻറ ഡ്രൈവര്‍മാര്‍ പുറത്തേക്ക് ചാടിയതിനാല്‍ ഒഴുക്കില്‍ പെടാതെ രക്ഷപ്പെട്ടു. ഇന്നും സമാന സാഹചര്യമുണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം വക്താവ് പറഞ്ഞു. മസ്കത്തിൽ രാവിലെയും മഴക്ക് സാധ്യതയുണ്ട്. ന്യൂനമർദം മൂലം വെള്ളിയാഴ്ച വരെ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.