???????? ???????????? ????????? ???????????? ????????? ???????????????????

ഒമാനും ബ്രിട്ടനും സംയുക്ത പ്രതിരോധ കരാറിൽ ഒപ്പുവെച്ചു

മസ്കത്ത്: സുൽത്താനേറ്റ് ഒാഫ് ഒമാനും ബ്രിട്ടനും സംയുക്ത പ്രതിരോധ കരാറിൽ ഒപ്പുവെ ച്ചു. ഒമാൻ സന്ദർശിക്കുന്ന ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ഗാവിൻ വില്യംസണും ഒമാൻ പ്രതിരോധ മന്ത്രി സയ്യിദ് ബദർ ബിൻ സൗദ് ബിൻ ഹാരിബ് അൽ ബുസൈദിയുമാണ് കരാറിൽ ഒപ്പുവെച്ചത്. ഇരുരാഷ്ട്രങ്ങളുടെയും സുരക്ഷക്കും ഭദ്രതക്കും ക്ഷേമത്തിനും പരമാധികാരത്തിനും ഭീഷണി ഉയരുന്ന ഘട്ടങ്ങളിൽ ഒരുമിച്ച് പ്രതിരോധിക്കേണ്ടതുണ്ടെന്ന് കരാർ വ്യവസ്ഥ ചെയ്യുന്നു. ഇരു രാഷ്ട്രങ്ങൾ തമ്മിലുള്ള ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിെൻറയും പ്രതിരോധ മേഖലയിലെ തന്ത്രപ്രധാന പങ്കാളിത്തം വർധിപ്പിക്കുന്നതിെൻറയും ഭാഗമായാണ് സംയുക്ത പ്രതിരോധ കരാറെന്ന് സയ്യിദ് ബദർ ബിൻ സൗദ് ബിൻ ഹാരിബ് അൽ ബുസൈദി പറഞ്ഞു.
Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.