മസ്കത്ത്: കഴിഞ്ഞ ദിവസങ്ങളിലായി ഒമാെൻറ വിവിധ ഭാഗങ്ങളിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോയി.
ആലപ്പുഴ തലവടി നാലുപാറയിൽ വീട്ടിൽ മധുസൂ ദനൻ മകൻ വിഷ്ണു (27), കൊല്ലം ചവറ പൊൻമന പുന്നമൂട്ടിൽ സുരേഷ് (62) എന്നിവരാണ് മരിച്ചത്. വിഷ്ണുവിനെ അൽ ഖുവൈറിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. സാമ്പത്തിക പ്രയാസങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് കരുതുന്നു. സമാഇൗലിൽ വെച്ച് രക്തസമ്മർദം കൂടിയതിനെ തുടർന്നാണ് സുരേഷ് മരിച്ചത്. വിസിറ്റിങ് വിസയിൽ ഒരുമാസത്തോളം മുമ്പാണ് സുരേഷ് എത്തിയത്.
നേരത്തേ നിരവധി വർഷങ്ങൾ ഒമാനിൽ വർക്ഷോപ്പ് നടത്തിയിരുന്ന സുരേഷ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയതാണ്. നാട്ടിൽ ബിസിനസ് ആരംഭിച്ചെങ്കിലും അവ വിജയിക്കാതിരുന്നതിനെ തുടർന്നാണ് വീണ്ടും ജോലി തേടി ഒമാനിൽ എത്തിയത്. മൃതദേഹങ്ങൾ ഇന്ന് പുലർച്ചെ നാട്ടിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.