മസ്കത്ത്: ഒമാൻ വിദേശകാര്യമന്ത്രി യൂസുഫ് ബിൻ അലവി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ച മിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി. വാഴ്സയിൽ ഇന്നലെ സമാപിച്ച പശ്ചിമേഷ്യൻ മന്ത്രിതല സമ്മേളനത്തിനിടയിലായിരുന്നു കൂടിക്കാഴ്ചയെന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ‘പശ്ചിമേഷ്യയിലെ സമാധാനശ്രമത്തിെൻറ ഭാവി’ എന്ന വിഷയത്തിൽ ഫെബ്രുവരി 13, 14 തീയതികളിലാണ് അമേരിക്കയുടെ നേതൃത്വത്തിൽ പോളണ്ടിെൻറ തലസ്ഥാനമായ വാഴ്സയിൽ സമ്മേളനം നടന്നത്. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അടക്കമുള്ളവരുമായും കൂടിക്കാഴ്ച നടത്തിയെന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഫലസ്തീൻ-ഇസ്രായേൽ പ്രശ്ന പരിഹാരത്തിനായുള്ള ഒമാെൻറ ഇടപെടലുകൾ ലോകം പ്രതീക്ഷയോടെയാണ് വീക്ഷിക്കുന്നത്.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിെൻറ ഒമാൻ സന്ദർശനം സമാധാന ശ്രമങ്ങൾക്കായുള്ള നിർണായക ചുവടുവെപ്പാണെന്നാണ് രാഷ്ട്രീയ നിരീക്ഷകന്മാർ അഭിപ്രായപ്പെടുന്നത്. തങ്ങൾ ഇടനിലക്കാർ അല്ലെന്നും ഇസ്രായേലിനെയും ഫലസ്തീനെയും സമാധാന ശ്രമങ്ങൾക്കായി ഒരുമിച്ച് ഇരുത്തുന്നതിനുള്ള ശ്രമങ്ങൾ നടത്തുകയുമാണ് തങ്ങൾ ചെയ്യുന്നതെന്നായിരുന്നു ഇതു സംബന്ധിച്ച ഒമാെൻറ പ്രതികരണം. നെതന്യാഹുവിെൻറ ഒമാൻ സന്ദർശനത്തിന് ശേഷം യൂസുഫ് ബിൻ അലവി ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസ്, ഇൗജിപ്ത് പ്രസിഡൻറ് സീസി, ജോർഡനിലെ അബ്ദുല്ല രാജാവ് അടക്കമുള്ളവരെ സന്ദർശിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.