മസ്കത്ത്: ഒമാനും ഖത്തറുമായുള്ള ഉഭയകക്ഷി വ്യാപാരം കഴിഞ്ഞവർഷം 100 ശതമാനത്തിലധികം വർധിച്ചതായി കണക്കുകൾ. ആദ്യ ഒമ്പത് മാസത്തെ എണ്ണയിതര ഉൽപന്നങ്ങളുടെ കയറ്റുമതി മുൻ വർഷം സമാന കാലയളവിനെ അപേക്ഷിച്ച് 118.3 ശതമാനമാണ് കൂടിയതെന്ന് ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിെൻറ റിപ്പോർട്ട് പറയുന്നു. മൊത്തം 283.6 ദശലക്ഷം റിയാലിെൻറ സാധനങ്ങളാണ് കയറ്റി അയച്ചത്. മുൻവർഷം ഇത് 129.9 ദശലക്ഷം റിയാൽ ആയിരുന്നു. ഖത്തറിൽ നിന്നുള്ള ഇറക്കുമതി 440 ശതമാനം വർധിച്ച് 246.8 ദശലക്ഷം റിയാൽ ആയിട്ടുണ്ട്.
പരസ്പരം നൽകുന്ന ആനുകൂല്യങ്ങൾ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ദീർഘവും സുസ്ഥിരവുമായ വ്യാപാര ബന്ധത്തിന് സഹായകരമാകുമെന്ന് വ്യവസായ മേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നു. വ്യാപാര മൂല്യത്തിലെ വർധന തുറമുഖങ്ങളിലെ പ്രവർത്തനങ്ങൾ വർധിക്കാനും കാരണമായിട്ടുണ്ട്. സുഹാർ തുറമുഖം കേന്ദ്രീകരിച്ചാണ് ഖത്തറിലേക്കുള്ള പ്രധാന കയറ്റുമതി. ദുകമിൽ നിന്ന് നിർമാണ പ്രവർത്തനങ്ങൾക്ക് വേണ്ട ധാതുക്കളാണ് കയറ്റിേപ്പാകുന്നത്. സലാല തുറമുഖത്ത് നിന്നും ചെറിയ തോതിൽ കയറ്റുമതി നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.