മസ്കത്ത്: ഒമാനി തൊഴിലന്വേഷകർ സർക്കാർ ജോലിക്കുവേണ്ടി കാത്തിരിക്കരുതെന്ന് വിഷൻ 2040 പ്രധാന ചെയർമാനും പൈതൃക-സാംസ്കാരിക മന്ത്രിയുമായ സയ്യിദ് ഹൈതം ബിൻ താരിഖ് അൽ സഇൗദ്. മസ്കത്തിൽ ഒമാൻ 2040 ഫ്യൂച്ചർ വിഷൻ നാഷനൽ കോൺഫറൻസിെൻറ ഭാഗമായി നടന്ന യുവാക്കളുടെ സമ്മേളനത്തിലായിരുന്നു സയ്യിദ് ഹൈതമിെൻറ അഭിപ്രായം. സർക്കാർ ജോലി പ്രതീക്ഷിക്കാതെ സ്വകാര്യ മേഖലയിലെ അവസരങ്ങൾ പിടിച്ചെടുക്കാൻ യുവാക്കൾ മുൻകൈെയടുക്കണമെന്ന് അദ്ദേഹം ഉണർത്തി. തൊഴിൽവിപണിക്ക് ആവശ്യമായ നൈപുണ്യവും പരിചയവും നേടാൻ ഒമാനി യുവാക്കൾ മുന്നോട്ടുവരണം. ഇത് തൊഴിൽ മേഖലയിൽ അനുകൂല ഘടകമാവുകയും വ്യക്തികളുടെ തൊഴിൽ മേഖലയിലെ പ്രകടനം മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യും. വിദേശരാജ്യങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾ വിഷൻ 2040 ലക്ഷ്യസാക്ഷാത്കരണത്തിന് പ്രതിജ്ഞാബദ്ധരാകണം. ഇൗ േമഖലയിൽ പുതിയ വീക്ഷണങ്ങൾ സമർപ്പിക്കുന്ന യുവാക്കളെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
സർവ വികസനവുമുള്ള ഒമാൻ പടുത്തുയർത്തുന്നതിനുള്ള നിർദേശങ്ങൾ യുവാക്കൾ മുന്നോട്ടുവെക്കണം. ഭാവിയിൽ ഇത് യാഥാർഥ്യമാക്കാൻ അവസരമുണ്ടാകും. ഇത് അവരുടെ മക്കളുടെ ഭാവിക്ക് അനുഗുണമാകുമെന്ന് അദ്ദേഹം പറഞ്ഞു. വിഷൻ 2040 നടപ്പാക്കുന്നതിൽ വ്യക്തമായ ലക്ഷ്യമുണ്ടെന്ന് ഹൈതം പറഞ്ഞു. ഇതിനായി ശതവത്സര പദ്ധതികൾ നടപ്പാക്കും. എന്നാൽ, ആദ്യത്തെ അഞ്ചുവർഷം ഏറെ പ്രയാസം നിറഞ്ഞതാണ്. നിലവിലെ വ്യവസ്ഥിതികൾക്കും നിയമ ചട്ടക്കൂടുകൾക്കും ചില മാറ്റങ്ങൾ ആവശ്യമാണ്. എന്നാൽ, എല്ലാവരുടെയും സഹകരണത്തോടെ വെല്ലുവിളികൾ ഏറ്റെടുക്കുമെന്നും വിഷൻ 2040 വിജയത്തിലെത്തിക്കുമെന്നും സയ്യിദ് ഹൈതം പറഞ്ഞു. ഒമാെൻറ ഭാവി വാർത്തെടുക്കുന്നതിൽ സ്ത്രീകൾക്കും വലിയ പങ്കുണ്ട്. സ്ത്രീകൾ രാജ്യവളർച്ചയുടെ സജീവ ഘടകങ്ങളാണ്. രാജ്യത്തിെൻറ വിവിധ മേഖലകളിൽ സ്ത്രീ മുന്നേറ്റം ദൃശ്യമാണ്. നിരവധി മേഖലകളിൽ സ്ത്രീകൾ വിജയം തെളിയിച്ചിട്ടുണ്ട്. ഒമാനിൽ സ്ത്രീകളുടെ വിജയത്തിന് ഒരു തടസ്സവുമില്ലെന്നും ഹൈതം പറഞ്ഞു.
അതിനിടെ, സ്വകാര്യ മേഖലയിലേക്ക് സ്വദേശി യുവാക്കൾ കടന്നുവരണമെന്ന നിർദേശം ഉന്നത വിദ്യാഭ്യാസവും േയാഗ്യതയുമുള്ളവരെ സ്വകാര്യ മേഖലയിലേക്ക് ആകർഷിക്കാൻ വഴിയൊരുക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇൗ സാഹചര്യത്തിൽ സ്വദേശികൾക്കായി സ്വകാര്യ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കേണ്ടിവരും. ഇതുവഴി സ്വദേശിവത്കരണം കൂടുതൽ മേഖലയിലേക്ക് വ്യാപിക്കാനുള്ള സൂചനയും നൽകുന്നു. നിലവിൽ നിരവധി മേഖലകളിൽ ഏർപ്പെടുത്തിയിരിക്കുന്ന വിസാനിരോധനം പിൻവലിക്കാൻ സാധ്യതയില്ലെന്ന സൂചനയുമാണ് സയ്യിദ് ഹൈതമിെൻറ പ്രസ്താവന നൽകുന്നതെന്ന് വിലയിരുത്തപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.