മസ്കത്ത്: ശ്രീനാരായണ ഗുരുവിെൻറ നവോത്ഥാന സന്ദേശങ്ങൾ പിന്നീട് വന്ന നവോത്ഥാനനാ യകർക്ക് തങ്ങളുടെ കാഴ്ചപ്പാടുകൾ കേരളത്തിൽ അവതരിപ്പിക്കാനുമുള്ള ഊർജം നൽകിയതാ യും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സമകാലിക രാഷ്ട്രീയത്തിൽ ഗുരുദർശനങ്ങൾ വലിയ പ്രാധാന്യത്തോടെ കേരള സമൂഹം ഓർത്തെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യൻ സോഷ്യൽക്ലബ് കേരള വിഭാഗം സംഘടിപ്പിച്ച ശ്രീ നാരായണ ഗുരു അനുസ്മരണ പ്രഭാഷണം നിർവഹിക്കുകയായിരുന്നു കോടിയേരി. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സുപ്രീംകോടതി വിധി നടപ്പാക്കി ദർഗയിലും ക്ഷേത്രത്തിലും സ്ത്രീപ്രവേശനം സാധ്യമാക്കിയവർ കേരളത്തിൽ വിധി നടപ്പാക്കുന്നതിനെതിരെ സമരം ചെയ്യുന്നത് രാഷ്ട്രീയ മുതലെടുപ്പിനാണെന്ന് കോടിയേരി സൂചിപ്പിച്ചു.
സമൂഹത്തെ വിശ്വാസികളും അവിശ്വാസികളുമെന്ന രണ്ട് വിഭാഗമാക്കി വർഗീയ ധ്രുവീകരണം നടത്താനുള്ള ശ്രമമാണ് സംഘ്പരിവാറും കോൺഗ്രസും നടത്തിയത്. വിന്ധ്യാ പർവതത്തിനിപ്പുറം വർഗീയ ശക്തികൾക്ക് ഇടമില്ലെന്ന ശക്തമായ താക്കീതാണ് ജനുവരി ഒന്നിന് നടന്ന വനിതമതിലിലൂടെ സ്ത്രീകൾ കേരളത്തിൽനിന്ന് നൽകിയത്. നവോത്ഥാനമൂല്യങ്ങൾ മുറുകെപ്പിടിച്ച് ജനകീയ പ്രശ്നങ്ങളിൽ അവസരോചിതമായി ഇടപെട്ട് നവകേരളം സൃഷ്ടിക്കുന്ന കേരളത്തിലെ ഇടതുപക്ഷ സർക്കാർ ഇന്ത്യക്ക് മുന്നിൽ ഒരു ബദൽമാതൃകയായി ഇന്ന് നിലകൊള്ളുന്നു. കേരളത്തിെൻറ സമഗ്രവികസനം വിവിധ മിഷനുകളിലൂടെ പുരോഗമിക്കുന്ന കാഴ്ചയാണ് കാണുന്നതെന്നും കോടിയേരി പറഞ്ഞു. കേരളാ പ്രവാസി വെൽഫെയർ ബോർഡ് ഡയറക്ടർ പി.എം. ജാബിർ അധ്യക്ഷത വഹിച്ചു. കേരള വിഭാഗം കൺവീനർ രതീഷ് സ്വാഗതവും ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.