മസ്കത്ത്: ആരോഗ്യ മന്ത്രാലയത്തിൽ സ്വദേശിവത്കരണ നടപടികൾ ഉൗർജിതമായി തുടരു ന്നതിനിടെ ഫാർമസിസ്റ്റ്, അസി. ഫാർമസിസ്റ്റ് തസ്തികകളിൽ പിരിച്ചുവിടൽ നോട്ടീ സ്. കൂടുതലും മലയാളികളാണ്. കഴിഞ്ഞ ദിവസങ്ങളിലായാണ് നോട്ടീസ് ലഭിച്ചതെന്ന് ഇവരി ൽ ഒരാൾ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ജൂൺ രണ്ടിനാണ് അവസാനത്തെ ഡ്യൂട്ടി. ഫാർമസിസ്റ്റ് തസ്തികയിൽ പൂർണ സ്വദേശിവത്കരണം നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രാലയം ഒരുവർഷം മുമ്പ് അറിയിച്ചിരുന്നു. ഇതിെൻറ ഭാഗമായി 154 സ്വദേശികളെ അഭിമുഖത്തിലൂടെ തിരഞ്ഞെടുത്തിരുന്നു. ഇവരോട് ഇക്കഴിഞ്ഞ ജനുവരി 13, 14, 15 തീയതികളിലായി ജോലിക്ക് കയറാനാണ് നിർദേശിച്ചിരുന്നത്. ഇതുപ്രകാരം പലരും ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്.
ഒാരോ മേഖലയിലും ജോലിക്ക് കയറിയ സ്വദേശികൾക്ക് ആനുപാതികമായാണ് പിരിച്ചുവിടൽ നോട്ടീസ് നൽകിയത്. കൂടുതലും അസി. ഫാർമസിസ്റ്റ് തസ്തികയിൽ ഉള്ളവരാണ്. നിസ്വ, ഇബ്ര, സലാല, മസ്കത്ത് തുടങ്ങിയയിടങ്ങളിലെല്ലാം നോട്ടീസ് നൽകിയിട്ടുണ്ട്. ചില മേഖലകളിൽ മന്ത്രാലയം പിരിച്ചുവിടേണ്ടവരുടെ കണക്കെടുത്തതായും ഇൗ മേഖലയിൽ ജോലി ചെയ്യുന്നവർ പറയുന്നു. 154 പേരുടെ നിയമനം പൂർത്തിയാകുന്നതോടെ ഫാർമസിസ്റ്റ് വിഭാഗത്തിലെ സ്വദേശിവത്കരണം ഏതാണ്ട് 95 ശതമാനത്തോളം പൂർത്തിയാകും. അവശേഷിക്കുന്നവർക്ക് ഇൗ വർഷം അവസാനത്തോടെയോ അടുത്ത വർഷത്തോടെയോ നോട്ടീസ് ലഭിക്കാനിടയുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഏറ്റവും കൂടുതൽ തൊഴിലാളികൾ ജോലി ചെയ്തിരുന്ന സർക്കാർ വകുപ്പായിരുന്നു ആരോഗ്യ മന്ത്രാലയം. വിവിധ മേഖലകളിലായി സ്വദേശിവത്കരണ നടപടികൾ വർഷങ്ങളായി തുടർന്നുവരുകയാണ്. മൂന്ന്, നാല് ഘട്ടങ്ങളിലായി നഴ്സുമാരുടെ പിരിച്ചുവിടൽ നടന്നിരുന്നു. ഒഫ്ത്താൽമോളജി വിഭാഗത്തിലെ റിഫ്രാക്ഷനിസ്റ്റ് തസ്തികയിലെ സ്വദേശിവത്കരണം ഏതാണ്ട് പൂർണമായി. അവശേഷിക്കുന്ന വിരലിലെണ്ണാവുന്നവരെ ഏപ്രിൽ ഒന്നിന് പിരിച്ചുവിടും. ഇൗ വിഭാഗത്തിൽ ജോലി നഷ്ടപ്പെട്ടവരിലും മലയാളികളുണ്ട്. ദന്തരോഗ വിഭാഗം, എക്സ്റേ തുടങ്ങിയ വിഭാഗങ്ങളിലും സ്വദേശിവത്കരണം ഏതാണ്ട് പൂർണമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.