മസ്കത്ത്: ആരോഗ്യമന്ത്രാലയത്തിന് കീഴിലെ തസ്തികകളിലെ സ്വദേശിവത്കരണ നിര ക്ക് 70 ശതമാനത്തിലെത്തി. 2017 ഡിസംബർ 31ലെ കണക്ക് പ്രകാരമാണിത്. 1990ൽ ഒമ്പത് ശതമാനമായിര ുന്ന ഒമാനി ഡോക്ടർമാർ 2017ഒാടെ 38 ശതമാനമായി. നഴ്സുമാർ 12 ശതമാനത്തിൽനിന്ന് 62 ശതമാന മായി ഉയർന്നു.
ആരോഗ്യ അഡ്മിനിസ്േട്രറ്റർ തസ്തികകളിൽ 96 ശതമാനവും മെഡിക്കൽ ഒാർഡർലീസ് തസ്തികയിൽ 100 ശതമാനവുമാണ് സ്വദേശിവത്കരണ നിരക്ക്. അഡ്മിനിസ്േട്രറ്റിവ് സപ്പോർട്ട് സ്റ്റാഫുകളിൽ 99 ശതമാനം ഒമാനികളാണ്. ഡോക്ടർ, ദന്ത ഡോക്ടർ, ഫാർമസിസ്റ്റ്, നഴ്സ് എന്നീ തസ്തികളിലെ മൊത്തത്തിലുള്ള സ്വദേശിവത്കരണ നിരക്ക് 55 ശതമാനമായി. 2016ൽ ഇത് 54 ശതമാനമായിരുന്നു. ഒമാനി നഴ്സുമാർ 2016ൽ 61 ശതമാനമായിരുന്നത് 2017ൽ 62 ശതമാനമായും റേഡിയോഗ്രാഫർമാർ 59 ശതമാനത്തിൽനിന്ന് 61 ശതമാനമായും ഉയർന്നു.
സ്വകാര്യമേഖലയിൽ ഡോക്ടർ തസ്തികയിൽ 25 ശതമാനമാണ് സ്വദേശിവത്കരണ നിരക്ക്. ദന്ത ഡോക്ടർമാരും ഫാർമസിസ്റ്റുകളും 73 ശതമാനവുമാണ്. 2017ൽ മുൻ വർഷത്തെ അപേക്ഷിച്ച് ഡോക്ടർ തസ്തികയിൽ 0.2 ശതമാനം, ഫാർമസിസ്റ്റ് തസ്തികയിൽ 4.7 ശതമാനം, ലബോറട്ടറി ടെക്നീഷ്യൻ തസ്തികയിൽ 0.6 ശതമാനം എന്നിങ്ങനെ ഒമാനികൾ വർധിച്ചു. അതേസമയം, സ്വകാര്യ ആശുപത്രികളിലെ ഒമാനി നഴ്സുമാരുടെ എണ്ണത്തിൽ 1.2 ശതമാനം കുറവ് വന്നു.രാജ്യത്ത് 21 സ്വകാര്യ ആശുപത്രികൾ, 468 ജനറൽ ക്ലിനിക്കുകൾ, 232 സ്പെഷലൈസ്ഡ് ക്ലിനിക്കുകൾ, 289 ഡെൻറൽ ക്ലിനിക്കുകൾ, 51 ചൈനീസ്-ഇന്ത്യൻ ക്ലിനിക്കുകൾ എന്നിങ്ങനെയാണുള്ളത്. സ്വകാര്യഫാർമസികളുടെ എണ്ണം 672 ആണ്. 12,343 പേരാണ് സ്വകാര്യ ചികിത്സാ രംഗത്ത് ജോലിചെയ്യുന്നത്. 1008 വിദഗ്ധ ഡോക്ടർമാരും 1161 ജനറൽ പ്രാക്ടിഷനർമാരുമാണ്. ദന്ത ഡോക്ടർമാർ 982, ഫാർമസിസ്റ്റുകൾ 1795, നഴ്സുമാർ 3799, ലാബ് ടെക്നീഷ്യൻമാർ 549 എന്നിങ്ങനെയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.