മസ്കത്ത്: കഴിഞ്ഞ വർഷം മേയിൽ രാജ്യത്ത് ആഞ്ഞടിച്ച ‘മെകുനു’ ചുഴലിക്കാറ്റിൽ നഷ്ട പരിഹാരം ആവശ്യപ്പെട്ട് ഇൻഷുറൻസ് കമ്പനികൾക്ക് ലഭിച്ച അപേക്ഷകളിൽ ആവശ്യപ്പെട്ട മൊത്തം തുക. 15.5 കോടി റിയാൽ. കാപിറ്റൽ മാർക്കറ്റ് അതോറിറ്റിയാണ് ഇതു സംബന്ധിച്ച വിവരം വ്യക്തമാക്കിയത്. സെപ്റ്റംബർ അവസാനം വരെ 20 ഇൻഷുറൻസ് കമ്പനികൾക്കായി മൊത്തം 1123 നഷ്ടപരിഹാര അപേക്ഷകളാണ് ലഭിച്ചത്. 14.5 കോടി റിയാലിെൻറ നഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. റിപ്പോർട്ട് ചെയ്യാത്ത നഷ്ടം 1.2 കോടി റിയാൽ വരും. വസ്തുനഷ്ടമാണ് കൂടുതൽ. 570 അപേക്ഷകളിലായി 9.4 കോടി റിയാലാണ് വസ്തുനഷ്ടത്തിന് ആവശ്യപ്പെട്ടത്. എൻജിനീയറിങ് മേഖലയിൽ 3.1 കോടി റിയാലും വാഹനങ്ങളുമായി ബന്ധപ്പെട്ട് 63 ലക്ഷം റിയാലും നഷ്ടമുണ്ട്. വാഹന നഷ്ടപരിഹാര അപേക്ഷകളുടെ എണ്ണം 261 ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.