മസ്കത്ത്: ഒമാനിെല മൂന്നാമത് മൊബൈൽ കമ്യൂണിക്കേഷൻ ഒാപറേറ്ററെ അടുത്ത വർഷം ആദ് യത്തിൽ പ്രഖ്യാപിക്കുമെന്ന് ടെലികമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി (ട്രാ) സ്പെക്ട്രം മാനേജ്മെൻറ് കാര്യ സി.ഇ.ഒ യൂസുഫ് ബിൻ അബ്ദുല്ല അൽ ബലൂഷി അറിയിച്ചു. മൂന്നാമത് ടെലികമ്യൂണിക്കേഷൻ ഒാപറേറ്റർക്ക് ലൈസൻസ് അനുവദിക്കുന്നതിനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. 3400-3700 മെഗാ ഹെട്സ് ഡൊമൈനുകൾക്ക് ടെലികോം ഫ്രീക്വൻസി അനുവദിക്കുന്നതിനുള്ള പരിപാടിയിൽ സംസാരിക്കുകയായിരുന്നു യൂസുഫ് ബിൻ അബ്ദുല്ല അൽ ബലൂഷി. ഒാരോ ടെലികമ്യൂണിക്കേഷൻ ഒാപറേറ്റർമാർക്കും 100 മെഗാ ഹെട്സ് ഫ്രീക്വൻസി അനുവദിക്കും. രാജ്യത്ത് 5ജി ടെലികോം സേവനം ലഭ്യമാക്കുന്നതിന് ഇത് ഉപയോഗിക്കും. ട്രാ ചട്ടങ്ങൾ പ്രകാരം ഒമാൻടെല്ലിന് 3400 മുതൽ 3500 വരെ, ഒാറിഡോക്ക് 3500 മുതൽ 3600 വരെ, വരാനിരിക്കുന്ന ഒാപറേറ്റർക്ക് 3600 മുതൽ 3700 വരെ ഫ്രീക്വൻസിയാണ് അനുവദിക്കുന്നത്. മിതമായ നിരക്കിൽ മികച്ച സേവനം ലഭ്യമാകുന്നതിനുള്ള മത്സരാധിഷ്ഠിത സാഹചര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് മൂന്നാമത് ടെലികോം ഒാപറേറ്റർക്ക് ലൈസൻസ് നൽകുന്നെതന്ന് യൂസുഫ് ബിൻ അബ്ദുല്ല അൽ ബലൂഷി പറഞ്ഞു.
ധനകാര്യ മന്ത്രാലയവുമായി ഏകോപനം നടത്തി 3400-3700 മെഗാ ഹെട്സ് ഫ്രീക്വൻസി ഡൊമൈൻ ട്രാ അനുവദിക്കും. 5ജി സേവനങ്ങൾ അതിവേഗ ഡാറ്റ കൈമാറ്റം സാധ്യമാക്കും. നിരവധി മൊബൈൽ ഫോണുകളും കമ്പ്യൂട്ടറുകളും ഇൻറർനെറ്റുമായി ബന്ധിപ്പിക്കാൻ ആവശ്യമായ ശേഷി ഇതുവഴി ലഭിക്കും. ഉപഭോക്താക്കളുടെ സൗകര്യങ്ങൾ വർധിക്കുകയും സ്മാർട്ട്സിറ്റികൾ പോലുള്ള പുതിയ സംരംഭങ്ങളുെട പ്രോത്സാഹനത്തിന് ഉപകരിക്കുകയും ചെയ്യും. 5ജി സാേങ്കതികവിദ്യയിൽ ട്രായ്ക്ക് അതീവതാൽപര്യമുണ്ടെന്നും ലോകത്തിെൻറ വിവിധ ഭാഗങ്ങളിലെ പഠനങ്ങളും അനുഭവങ്ങളും അതോറിറ്റി പരിശോധിച്ചിട്ടുണ്ടെന്നും യൂസുഫ് ബിൻ അബ്ദുല്ല അൽ ബലൂഷി വ്യക്തമാക്കി. 5ജി മൊബൈൽ കമ്യൂണിക്കേഷനുവേണ്ടി ട്രാ ദേശീയ സംഘത്തെ നിയമിച്ചിട്ടുണ്ട്. ഗതാഗത-വാർത്താവിതരണ മന്ത്രാലയം, ഭവന മന്ത്രാലയം, പ്രാദേശിക നഗരസഭ മന്ത്രാലയം, പരിസ്ഥിതി-കാലാവസ്ഥ മന്ത്രാലയം, മസ്കത്ത് നഗരസഭ, ദോഫാർ നഗരസഭ, സൊഹാർ നഗരസഭ, മൊബൈൽ സേവന കമ്പനികൾ എന്നിവയിലെ പ്രതിനിധികൾ ഉൾക്കൊള്ളുന്നതാണ് സംഘം. 2020ന് മുമ്പ് രാജ്യത്ത് 5ജി സേവനങ്ങൾ അവതരിപ്പിക്കുന്നതിനുള്ള മാർഗം വികസിപ്പിക്കാനാണ് സംഘം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.