സലാല: കേരളത്തിെൻറ തനത് സംഗീതോപകരണങ്ങൾ അണിനിരത്തി സോപാനം വിദ്യാകലാപീഠം ഒരുക്കിയ പരിപാടി പ്രവാസി മലയാളികൾക്ക് നൽകിയത് വേറിട്ട അനുഭവം. സലാല ഇന്ത്യൻ സോഷ്യൽ ക്ലബ് മൈതാനിയിലാണ് പരിപാടി നടന്നത്. ചെണ്ട, കുഴൽപറ്റ്, കൊമ്പ് പറ്റ്, തായമ്പക, ഇടയ്ക്ക, അഷ്ടപദി തുടങ്ങിയവക്ക് ഒപ്പം സോപാന സംഗീതവും തെക്കൻമേളവും പഞ്ചാരിമേളവും കുറുംകുഴലുമെല്ലാം വേദിയിലെത്തി. പൂരവും പഞ്ചാരിമേളവും വാദ്യമേളവും വേദിയിൽ അവതരിപ്പിച്ചപ്പോൾ പ്രവാസി മലയാളികൾക്ക് അത് ഗൃഹാതുരത്വം നിറഞ്ഞ ഒാർമയായി. ഉപകരണ സംഗീതത്തിൽ പരിശീലനം പൂർത്തിയാക്കിയവരുടെ അരങ്ങേറ്റവും നടന്നു. ആർ.എൽ.വി ശ്യാം ശശിധരാണ് ഇവരെ പരിശീലിപ്പിച്ചെടുത്തത്.
നാട്ടിൽ നിന്നെത്തിയ ഉപകരണ സംഗീത വിദഗ്ധരായ വിജിൽ വസന്ത്, ശരത്, നിതീഷ്, ഓടക്കാലി ബിനു, ഹരിപ്പാട് ബാബുരാജ് എന്നിവരും പരിപാടികൾ അവതരിപ്പിച്ചു. ഇൻഡോ-അറബ് ഫ്യൂഷനാണ് ഏറെ വ്യത്യസ്തത പുലർത്തിയത്. കുറുംകുഴൽ വിദഗ്ധനായ മാപ്രാണം ഷൈജുവിനോടൊപ്പം ഒമാനി കലാകാരന്മാരുമുണ്ടായിരുന്നു. ഹാപ്പി കൺസപ്റ്റ് എം.ഡി സൈദ് അൽ സൈദ് സബ്നൂത് അൽ മെഹ്രി പരിപാടി ഉദ്ഘാടനം ചെയ്തു. മൻപ്രീത് സിങ്, അജിത് എന്നിവരെ കൂടാതെ സ്വദേശി പ്രമുഖരും സംബന്ധിച്ചു. ഉണ്ണി പട്ടണക്കാടനാണ് ഷോ അണിയിച്ചൊരുക്കിയത്. അന്യംനിന്നുപോകുന്ന ഉപകരണ സംഗീതോപകരണങ്ങളെ പുതുതലമുറക്ക് പരിചയപ്പെടുത്താനും കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് ഇത്തരം പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഷിനു, വിസ്മയ ധർമൻ, ഡോ. പ്രജുണ എന്നിവർ അവതാരകരായിരുന്നു. സലീഷ്, ശരത്, ഷാജി, അനിൽ, ഗിരീഷ്, ശ്രീജിത് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.