മസ്കത്ത്: രാജ്യത്ത് ജീവിതച്ചെലവിൽ വർധന. ആഗസ്റ്റ് മാസത്തിലെ പണപ്പെരുപ്പം കഴിഞ്ഞവർഷം സമാന മാസത്തെ അപേക്ഷിച്ച് 1.13 ശതമാനം വർധിച്ചതായി ദേശീയ സ്ഥിതിവിവര കേന്ദ്രത്തിെൻറ കണക്കുകൾ പറയുന്നു. ഗതാഗത ചെലവിലാണ് ഏറ്റവും കൂടുതൽ വർധന ഉണ്ടായത്, 6.24 ശതമാനം.
വിദ്യാഭ്യാസ ചെലവിൽ 4.9 ശതമാനവും വൈദ്യുതി, പാചക വാതക, ഇന്ധന ചെലവിൽ 0.6 ശതമാനത്തിെൻറയും വർധവ് ഉണ്ടായി. അതേസമയം, ആരോഗ്യ ചെലവിൽ 3.06 ശതമാനത്തിെൻറ കുറവുണ്ടായതായും സ്ഥിതി വിവര കേന്ദ്രത്തിെൻറ കണക്കുകൾ കാണിക്കുന്നു. ഭക്ഷണ പാനീയങ്ങളുടെ വില 1.17 ശതമാനവും വസ്ത്രങ്ങളുടെയും പാദരക്ഷകളുടെയും വില 0.94 ശതമാനവും ഫർണിഷിങ്, ഹൗസ്ഹോൾഡ് എക്യുപ്മെൻറ് എന്നിവയുടേത് 0.73 ശതമാനവും കമ്മ്യൂണിക്കേഷൻ ചെലവ് 0.31 ശതമാനവും കുറഞ്ഞിട്ടുണ്ട്.
അതേസമയം ഇക്കഴിഞ്ഞ ജൂലൈയെ അപേക്ഷിച്ച് നോക്കുേമ്പാൾ പൊതു വില സൂചികയിൽ 0.02 ശതമാനത്തിെൻറ കുറവുണ്ട്. വസ്ത്രങ്ങൾ-പാദരക്ഷകൾ, ഗതാഗത മേഖല, കമ്മ്യൂണിക്കേഷൻ തുടങ്ങിയ വിഭാഗങ്ങളിലെ ചെലവിൽ കുറവുണ്ടായി. അതേസമയം, ഭക്ഷണ പാനീയങ്ങളുടെ വിഭാഗത്തിൽ പച്ചക്കറി വില 1.27 ശതമാനവും പഴവർഗങ്ങളുടെ വില 0.9 ശതമാനവും പാൽ, വെണ്ണ, മുട്ട, എണ്ണ എന്നിവയുടെ വില 0.12 ശതമാനവും കൂടി. പണപ്പെരുപ്പത്തിലെ വർധന വടക്കൻ ബാത്തിനയിലാണ് ഏറ്റവുമധികം, 2.09 ശതമാനം. ദോഫാർ, ദാഖിലിയ, മസ്കത്ത് മേഖലകളാണ് തൊട്ടുപിന്നിൽ. ബുറൈമിയിലാണ് കുറവ് പണപ്പെരുപ്പം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.