മസ്കത്ത്: പശ്ചിമേഷ്യയിൽ സമാധാനവും ഭദ്രതയും നിലനിർത്തുന്നതിൽ ഒമാന് നിർണായ ക പങ്കാണ് ഉള്ളതെന്ന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ഗവിൻ വില്യംസൺ. ഇൗ വിഷയത്തിൽ സുൽത്താൻ ഖാബൂസും ഒമാനി സർക്കാറും നടത്തുന്ന സുപ്രധാന ഇടപെടലുകൾ അഭിനന്ദനാർഹമാ ണെന്നും മസ്കത്തിലെ ബ്രിട്ടീഷ് എംബസിയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ ഗവിൻ വില്യ ംസൺ പറഞ്ഞു. ഒമാനിൽ ഹൃസ്വസന്ദർശനത്തിന് എത്തിയതാണ് പ്രതിരോധ സെക്രട്ടറി.
സമാധാനവും ഭദ്രതയും ഉറപ്പാക്കുന്നതിലൂടെ മാത്രമേ മേഖലയുടെ ഭാവി ശോഭനമാവുകയുള്ളൂ. ഇതിന് സുൽത്താൻ ഖാബൂസ് ബിൻ സഇൗദിെൻറ നിപുണതയും ദീർഘവീക്ഷണവുമുള്ള കാഴ്ചപ്പാടുകളും വിവിധ പ്രശ്നങ്ങൾ ശ്രദ്ധാപൂർവം കൈകാര്യം ചെയ്യുന്നതിനുള്ള അദ്ദേഹത്തിെൻറ കഴിവും അത്യന്താപേക്ഷിതമാണെന്നാണ് താൻ വിശ്വസിക്കുന്നത്.
സുൽത്താെൻറ ഇൗ രാജ്യ തന്ത്രജ്ഞത ആഗോളതലത്തിൽ തന്നെ അംഗീകാരം നേടിയ ഒന്നാണെന്നും ഗവിൻ വില്യംസൺ പറഞ്ഞു. എല്ലാ കക്ഷികളോടും ഒരുപോലെ സംസാരിക്കാൻ സാധിക്കുന്ന നിഷ്പക്ഷ നിലപാടാണ് ഒമാൻ സ്വീകരിച്ചുവരുന്നത്. ഭിന്നതകൾ അകറ്റാനും മുറിവുകളുണക്കാനും ഇതുവഴി പലപ്പോഴും സാധിക്കുന്നു. അനുരഞ്ജനത്തിെൻറയും വിവേകത്തിെൻറയും പാതയിലൂടെ സഞ്ചരിച്ചാൽ മാത്രമേ പശ്ചിമേഷ്യയിൽ ദീർഘനാളുകളായി ഗ്രസിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളുടെ സ്ഥാനത്ത് സമാധാനം കൊണ്ടുവരാൻ സാധിക്കുകയുള്ളൂവെന്നും ഗവിൻ വില്ല്യംസൺ കൂട്ടിച്ചേർത്തു. ഗൾഫിലെ സുരക്ഷ ബ്രിട്ടെൻറയും സുരക്ഷയായാണ് കരുതുന്നത്.
ഇത് എങ്ങനെ വർധിപ്പിക്കാൻ കഴിയുമെന്ന ആലോചനയിലാണ് ഉള്ളതെന്നും ഇതിെൻറ ഭാഗമായാണ് ഒമാനുമായി സംയുക്ത പ്രതിരോധ കരാറിൽ ഏർപ്പെട്ടതെന്നും ഗവിൻ വില്യംസൺ പറഞ്ഞു. ഗൾഫിൽ മാത്രമല്ല ആഗോളതലത്തിൽ തന്നെ ബ്രിട്ടെൻറ ഏറ്റവുമടുത്ത സുഹൃദ് രാജ്യമാണ് ഒമാൻ. സംയുക്ത കരാർ ഇരുരാഷ്ട്രങ്ങളിലെയും പ്രതിരോധ മേഖലയെ സംബന്ധിച്ച് ചരിത്ര നിമിഷമാണ്. കരാർ ഒമാെൻറ മാത്രമല്ല ഗൾഫിെൻറ മൊത്തം സുരക്ഷക്കാണ്. പ്രതിരോധത്തിനൊപ്പം വിദ്യാഭ്യാസം, ആരോഗ്യം, വ്യാപാര മേഖലകളിലും ഒമാനും ബ്രിട്ടനും തമ്മിൽ സഹകരണമുണ്ടെന്നും പ്രതിരോധ സെക്രട്ടറി പറഞ്ഞു. യൂറോപ്യൻ യൂനിയനിൽനിന്ന് പുറത്തുവന്ന ശേഷം വിദേശകാര്യ നയങ്ങളിൽ പുതിയ നയങ്ങളായിരിക്കും ബ്രിട്ടൻ സ്വീകരിക്കുകയെന്നും ഗവിൻ വില്യംസൺ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.