മസ്കത്ത്: സ്വകാര്യ മേഖലയിലെ നേതൃപരമായ തസ്തികകളിൽ വിദേശികൾക്ക് കാലപരിധി ഏർപ്പെടുത്താൻ ഒമാൻ ഒരുങ്ങുന്നു. കാലാവധി കഴിയുേമ്പാൾ ഇൗ തസ്തികകൾ സ്വദേശികൾക്ക് നൽകുന്നതിനാണ് പദ്ധതിയെന്ന് തൊഴിൽ മന്ത്രാലയം അണ്ടർ സെക്രട്ടറി ശൈഖ് നാസർ അൽ ഹുസ്നി പറഞ്ഞു. ഉന്നത തസ്തികകളിൽ വിദേശികൾ ദീർഘകാലം തുടരുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനുള്ള നിയമനിർമാണം നടന്നുവരുകയാണെന്നും പ്രാദേശിക റേഡിയോ ചാനലിന് നൽകിയ അഭിമുഖത്തിൽ അണ്ടർ സെക്രട്ടറി പറഞ്ഞു. തൊഴിൽ മാർക്കറ്റ് ക്രമപ്പെടുത്തുന്നതിെൻറ ഭാഗമായാണ് പുതിയ നിയമനിർമാണം. കൂടുതൽ സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് മന്ത്രാലയം മുൻഗണന നൽകുന്നത്. ഇതിനായി സ്വകാര്യ മേഖലയിലെ കമ്പനികളോട് ചേർന്ന് പ്രവർത്തിക്കുമെന്നും നാസർ അൽ ഹുസ്നി പറഞ്ഞു.
കഴിഞ്ഞ ദിവസം സ്വദേശി തൊഴിലാളികൾക്ക് അക്കാദമിക യോഗ്യതക്ക് അനുസരിച്ച് കുറഞ്ഞ വേതനം ഉറപ്പുവരുത്തുന്ന നിയമം തൊഴിൽ മന്ത്രാലയം എടുത്ത് കളഞ്ഞിരുന്നു. യോഗ്യത എന്തായാലും കുറഞ്ഞ വേതനമായി 325 റിയാൽ ഉണ്ടായിരിക്കണമെന്ന് മാത്രമാണ് പുതിയ നിയമം നിഷ്കർഷിക്കുന്നത്. കൂടുതൽ യൂനിവേഴ്സിറ്റി ബിരുദധാരികൾക്ക് തങ്ങളുടെ തൊഴിൽ കരാറുകൾ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യാൻ ഇതുവഴി സാധിക്കുമെന്നാണ് തൊഴിൽ മന്ത്രാലയം കരുതുന്നത്. നേരത്തേ സർവകലാശാല ബിരുദധാരികൾക്ക് 600 റിയാൽ കുറഞ്ഞ വേതനം വേണമെന്നായിരുന്നു നിയമം നിഷ്കർഷിച്ചിരുന്നത്. അതിനാൽ 500 റിയാൽ വേതനമുള്ള ജോലി കണ്ടെത്തുന്നവർക്ക് മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യാൻ സാധിച്ചിരുന്നില്ല. ഇനി ആ ബുദ്ധിമുട്ട് ഉണ്ടാകില്ലെന്നും മന്ത്രാലയം വക്താവ് അറിയിച്ചു.
സ്വദേശി തൊഴിലന്വേഷകരുടെ വേതന വിഷയത്തിൽ മന്ത്രാലയത്തിന് യാതൊരു പങ്കാളിത്തവുമുണ്ടാകില്ലെന്ന് കഴിഞ്ഞ ദിവസം മന്ത്രാലയം അണ്ടർ സെക്രട്ടറി പറഞ്ഞിരുന്നു. സ്ഥാപനവും തൊഴിലന്വേഷകരുമാണ് ഇൗ വിഷയത്തിൽ ധാരണയിൽ എത്തേണ്ടതെന്നുമാണ് സെക്രട്ടറി പറഞ്ഞത്. വിദ്യാഭ്യാസ യോഗ്യതക്ക് അനുസരിച്ച് കുറഞ്ഞ വേതനം എന്ന നിയമം എടുത്ത് കളഞ്ഞത് വഴി സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.