മസ്കത്ത്: സ്വകാര്യമേഖലയിലെ തൊഴിലാളികൾക്കുള്ള നിർബന്ധിത ഇൻഷുറൻസ് പദ്ധതി അടുത്തവർഷം നിലവിൽവരും. അഞ്ചു ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുക. കാര്യക്ഷമതയോടെ പദ്ധതി നടപ്പാക്കാൻ എല്ലാ കമ്പനികളും ഒരുങ്ങണമെന്നും കാപിറ്റൽ മാർക്കറ്റ് അതോറിറ്റി എക്സിക്യൂട്ടിവ് പ്രസിഡൻറ് അബ്ദുല്ല സാലിം അൽ സാൽമി പറഞ്ഞു. ഷെറാട്ടൺ ഒമാൻ ഹോട്ടലിൽ തിങ്കളാഴ്ച ആരംഭിച്ച മിഡിലീസ്റ്റ് ഹെൽത്ത് കെയർ ഇൻഷുറൻസ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യ ഇൻഷുറൻസ് പടിപടിയായി നടപ്പാക്കുക, ഇൻഷുറൻസ് കവറേജിെൻറ ചെലവ് കുറക്കുക, ഏകീകൃത ആരോഗ്യ ഇൻഷുറൻസ് നയത്തിനും രേഖകൾക്കും രൂപംനൽകുക എന്നിവയിൽ കൃത്യതയാർന്ന പദ്ധതികൾക്ക് രൂപം നൽകിക്കഴിഞ്ഞു. ഇനി പദ്ധതി യാഥാർഥ്യമാക്കുന്നതിന് മുന്നോടിയായുള്ള ചില അടിസ്ഥാന കാര്യങ്ങൾകൂടി നടപ്പിൽവരുത്തേണ്ടതുണ്ട്. പദ്ധതിയുടെ നിയമപരമായ ചട്ടക്കൂടാണ് ഇതിൽ പ്രധാനം. ആരോഗ്യസ്ഥാപനങ്ങളും ഇൻഷുറൻസ് സേവനദാതാക്കളും തമ്മിലുള്ള ആരോഗ്യപരമായ മത്സരം പ്രോത്സാഹിപ്പിക്കുന്നതാകും ഇത്. പ്രാഥമിക കണക്കുകൾപ്രകാരം ഇൗ വർഷത്തിെൻറ ആദ്യപകുതിയിൽ ഇൻഷുറൻസ് പ്രീമിയത്തിൽ 18 ശതമാനത്തിെൻറ വർധന ഉണ്ടായിട്ടുള്ളതായും അൽസാൽമി പറഞ്ഞു.
ഇൻഷുറൻസ് കമ്പനികളെയും സ്വകാര്യ ആശുപത്രികളെയും ബന്ധിപ്പിച്ചുള്ള ഇലക്ട്രോണിക് സംവിധാനം യാഥാർഥ്യമാക്കുന്നതിന് വൈകാതെ കരാർ ക്ഷണിക്കുമെന്നും എക്സിക്യൂട്ടിവ് പ്രസിഡൻറ് പറഞ്ഞു. സ്വകാര്യ മേഖലയിലെ തൊഴിലാളികൾ കൂടുതലും മസ്കത്ത് മേഖലയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് കാപിറ്റൽ മാർക്കറ്റ് അതോറിറ്റി ഒാഫിസിലെ എക്സിക്യൂട്ടിവ് പ്രസിഡൻറ് അഹമ്മദ് അൽ മുഖൈനി പറഞ്ഞു. ഒരു ദശലക്ഷത്തോളമാണ് ഇവരുടെ എണ്ണം. നിലവിൽ മസ്കത്ത് മേഖലയിലെ സ്വകാര്യ ആശുപത്രികളുടെ എണ്ണം 15 ആണ്. ഇൻഷുറൻസ് നടപ്പാക്കുന്നതിെനാപ്പം സ്വകാര്യ ആശുപത്രികളുടെ എണ്ണവും വർധിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇൻഷുറൻസ് പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ കക്ഷികളെയും ഉൾപ്പെടുത്തി ഏകീകൃത സംവിധാനത്തിന് രൂപം നൽകുകയെന്നതാകും ഏറ്റവും വലിയ വെല്ലുവിളിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.