മസ്കത്ത്: അനുഭവങ്ങളേറെ നൽകിയ നാല് പതിറ്റാണ്ടിെൻറ പ്രവാസത്തിനൊടുവിൽ എറണാ കുളം ആലുവ കുഞ്ഞുണ്ണിക്കര സ്വദേശി അബ്ദുല്ല നാട്ടിലേക്ക് മടങ്ങുന്നു. പരിചയക്കാർ വ ീട്ടുപേരായ കപ്പൂരി എന്ന് ചേർത്ത് വിളിക്കുന്ന അബ്ദുല്ല 1978 ഏപ്രിൽ 22നാണ് ഒമാനിൽ എത്ത ുന്നത്. മുംബൈയിൽനിന്ന് 40 പേർക്ക് കയറാവുന്ന വിമാനത്തിലായിരുന്നു യാത്ര. സ്പോൺസര് മുഹമ്മദ് അസ്സുലൈമിയുടെ ജ്യേഷ്ഠൻ മന്‍സൂര്‍ അലിയുടെ ഒമാന്‍ സ്റ്റീൽ കമ്പനിയിലായിരുന്നു ആദ്യ ജോലി. 50 റിയാലായിരുന്നു ശമ്പളം. അന്ന് ആയിരം രൂപ നാട്ടിൽ ലഭിക്കാൻ 48 റിയാലാണ് നൽകേണ്ടിയിരുന്നതെന്നും അബ്ദുല്ല ഒാർക്കുന്നു. 81 വരെ ഇവിടെ ജോലിയിൽ തുടർന്നു. തുടർന്ന് ജോലിയിൽനിന്ന് പിരിഞ്ഞ് ബോംബെയിലേക്ക് പോയി. അവിടെ ഏതാനും മാസങ്ങൾ ജോലിചെയ്തു. ഇതിനിടെ സ്പോൺസറായ മുഹമ്മദ് അസ്സുലൈമി 82ൽ വാദി കബീറിൽ ഒാേട്ടാ സ്പെയർ പാർട്സ് വിൽപനശാല തുടങ്ങിയപ്പോൾ തിരികെ ഒമാനിലെത്തി ആദ്യത്തെ തൊഴിലാളിയായി.
സുഹൃത്ത് പരീത് വഴിയാണ് സ്പോൺസർ അബ്ദുല്ലയെ ബന്ധപ്പെട്ടത്. സ്പെയര്‍പാര്‍ട്സ് സെയില്‍സിനായി സൂര്, നിസ്വ, സുഹാർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പതിവായി യാത്ര ചെയ്തിരുന്നതായി അബ്ദുല്ല പറയുന്നു. സരസമായി സംസാരിക്കുന്ന കപ്പൂരിക്ക് സ്വദേശികളും വിദേശികളും അടക്കമുള്ളവരുമായി വിപുലമായ സൗഹൃദബന്ധമാണുള്ളത്. 2006 ല്‍ ഗോനുവില്‍ വെള്ളത്തില്‍ അകപ്പെട്ട് മരണം മുന്നില്‍ കണ്ടത് ഇദ്ദേഹത്തിന് ഇന്നും നടുക്കുന്ന ഒാർമയാണ്. ജോലിക്കായി പോയപ്പോഴാണ് സംഭവം. കൂടെ ഉണ്ടായിരുന്ന സ്നേഹിതന് വെള്ളത്തില്‍ ഒലിച്ചുപോയി. പോസ്റ്റിൽ തൂങ്ങിക്കിടന്ന തന്നെ പൊലീസെത്തിയാണ് രക്ഷിച്ചതെന്ന് അബ്ദുല്ല ഒാർക്കുന്നു. ഒരുദിവസം പൊലീസ് ക്യാമ്പിൽ കഴിഞ്ഞ ശേഷമാണ് വീട്ടിലേക്ക് പോയത്. ബന്ധുക്കളും നാട്ടുകാരും ഉള്‍പ്പടെ 20 ഓളം പേര്‍ക്ക് ഒമാനില്‍ ജോലി വാങ്ങി നല്‍കിയത് ഇദ്ദേഹത്തിന് സംതൃപ്തി നൽകുന്ന കാര്യമാണ്.
ഏക മകള്‍ ഫാത്തിമ പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് പൂർത്തിയാക്കി ഹൗസ് സര്‍ജന്‍സി ചെയ്യുന്നു. പ്രവാസജീവിതംകൊണ്ട് സാമ്പത്തികമായി മെച്ചപ്പെടാൻ സാധിച്ചതിൽ ഇദ്ദേഹം ദൈവത്തിന് നന്ദി പറയുന്നു. മകളെ പഠിപ്പിച്ച് ഡോക്ടറാക്കാന്‍ കഴിഞ്ഞതിലും ബന്ധുക്കളെ നല്ലനിലയിലാക്കാന്‍ കഴിഞ്ഞതിലും ചാരിതാർഥ്യമുണ്ട്. മകളുടെ കല്യാണം കഴിഞ്ഞു. ഒരു പേരക്കുട്ടിയുമുണ്ട്. സ്പോൺസറുമായി നല്ല ബന്ധത്തിലായിരുന്നെന്ന് പറഞ്ഞ അബ്ദുല്ലക്ക് കൂടെ ജോലി ചെയ്തിരുന്നവർ ഉൗഷ്മളമായ യാത്രയയപ്പ് നൽകി.
ഭാര്യ ജമീലക്ക് ഒപ്പം ഇൗ മാസം 17ന് ഉംറ നിർവഹിക്കാൻ സൗദിയിലേക്ക് പോകും. അവിടെ നിന്ന് ഫെബ്രുവരി രണ്ടിന് നാട്ടിലേക്ക് മടങ്ങും. ശിഷ്ട കാലം കുടുംബത്തിനൊപ്പം വിശ്രമജീവിതം നയിക്കാനാണ് ഇദ്ദേഹത്തിെൻറ ആഗ്രഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.