മസ്കത്ത്: മത്ര വിലായത്തിൽ കോവിഡ് ബാധ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ വിദേശികൾക്ക ായി രോഗ പരിശോധനാ സംവിധാനമൊരുക്കുന്നു. വിദേശി ജോലിക്കാർക്ക് നിർബന്ധിത പരിശോധന നടത്താനും ചികിത്സാ സഹായത്തിനുമായി പ്രത്യേക മെഡിക്കൽ സെൻററും ഒപ്പം മൊബൈൽ മെഡിക്കൽ സെൻററും വിന്യസിക്കാനാണ് പദ്ധതി. മൊബൈൽ മെഡിക്കൽ ബസും വിലായത്തിെൻറ വിവിധ ഭാഗങ്ങളിലായി പര്യടനം നടത്തും. ഇതിൽ വിദേശികൾക്ക് പരിശോധന സാമ്പിളുകൾ നൽകാൻ സാധിക്കും.
മത്ര മേഖലയിലെ എല്ലാ വിദേശികൾക്കും പ്രത്യേക മെഡിക്കൽ സെൻററിൽ പരിശോധന സംവിധാനമൊരുക്കാൻ ശ്രമങ്ങൾ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി മുഹമ്മദ് ബിൻ സൈഫ് അൽ ഹൊസ്നി, ഒമാൻ ടെലിവിഷന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മത്ര വിലായത്ത് ഏറ്റവും കൂടുതൽ വിദേശികൾ താമസിക്കുന്ന മേഖലയായതിനാലാണ് വിദേശികൾക്ക് പ്രത്യേക സംവിധാനമൊരുക്കുന്നത്. മൊബൈൽ മെഡിക്കൽ പരിശോധനാ സംവിധാനം 24 മണിക്കൂറും പ്രവർത്തിക്കും. പരിശോധന നടത്തണമെന്ന് ആഗ്രഹിക്കുന്ന വിദേശികൾക്കും സ്വദേശികൾക്കും ഇതിൽ സംവിധാനമൊരുക്കും. െഎസൊലേഷൻ മേഖലയായതിനാൽ പരമാവധി പേർക്ക് പരിശോധനാ സംവിധാനമൊരുക്കുക ലക്ഷ്യമിട്ടാണ് മൊബൈൽ മെഡിക്കൽ ബസ് ആരംഭിക്കുന്നതെന്നും അൽ ഹൊസ്നി പറഞ്ഞു. രോഗലക്ഷണം ഉള്ളതും ഇല്ലാത്തതുമായ എല്ലാ രോഗികളെയും പരിശോധന നടത്തും.
ഒമാനിലെ വൈറസ് ബാധയുടെ കേന്ദ്ര സ്ഥാനം മത്ര വിലായത്താണെന്ന് വ്യാഴാഴ്ച മന്ത്രി അഹമദ് അൽ സഇൗദി പ്രസ്താവിച്ചിരുന്നു. വൈറസിെൻറ സമൂഹ വ്യാപനം കൂടുതൽ അളവിലേക്ക് ആകുന്നത് തടയാനാണ് മത്ര വിലായത്ത് പൂർണമായും അടച്ചിട്ടത്. അതിനാലാണ് ഇൗ മേഖലയിൽ നിന്ന് പുറത്തേക്കും അകത്തേക്കുമുള്ള യാത്രക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയത്.
വെള്ളിയാഴ്ച മസ്കത്ത് മേഖലയിൽ നിന്ന് 17 പേർ കൂടി വൈറസ് ബാധിതരായി. ഇതോടെ േരാഗവ്യാപനം തടയാൻ നിയന്ത്രണങ്ങൾ കൂടുതൽ കർക്കശമാക്കിയിട്ടുണ്ട്. മതിയായ കാരണമില്ലാതെ ആരെയും വിലായത്തിന് പുറത്ത് കടക്കാൻ അനുവദിക്കുന്നില്ല. ജോലിക്ക് പോകുന്നവർ കമ്പനിയുടെ കത്തുണ്ടായാലും അത്യാവശ്യമാണെന്ന് തോന്നിയാൽ മാത്രമാണ് വിലായത്തിന് പുറത്തേക്ക് വിടുന്നത്. ചെക്പോസ്റ്റുകളിൽ പരിശോധന ശക്തമാക്കിയതോടെ എല്ലാവരും വീടുകളിൽ തന്നെ തുടരുകയുമാണ്. വിലായത്തിലെ മത്ര ഒഴിച്ചുള്ള ഭാഗങ്ങളിലും പൊലീസ് നിരീക്ഷണം കർക്കശമാണ്. പുറത്തുനിൽക്കുന്ന എല്ലാവരോടും ഉള്ളിലേക്ക് േപാവാൻ പറയുന്നുമുണ്ട്.
അതോടെ റൂവി അടക്കമുള്ള നഗരങ്ങൾ ശൂന്യമായി കിടക്കുകയാണ്. മരുന്ന് വാങ്ങാനും മറ്റ് അത്യാവശ്യമുള്ളവരും മാത്രമാണ് പുറത്തിറങ്ങുന്നത്. പ്രഭാത - സായാഹ്ന സവാരികൾ ആർ.ഒ.പി അധികൃതർ വിലക്കിയിട്ടുണ്ടെങ്കിലും രാവിലെയും വൈകുന്നേരവും ചിലർ വ്യായാമത്തിനായി നടക്കുന്നുണ്ട്. എം.ബി.ഡി മേഖലയിൽ പലപ്പോഴും നടക്കാനിറങ്ങുന്നവരെ കാണാം. നിയമത്തെ കുറിച്ചുള്ള അജ്ഞതയോ അറിവില്ലായ്മയോ എന്താണിതെന്ന് വ്യക്തമല്ല. കൂടുതൽ പേർ നടക്കാനിറങ്ങുന്നത് വൈറസ് വ്യാപനത്തിന് കാരണമാക്കുമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. പുറത്തിറങ്ങുന്നവർക്ക് മുന്നറിയിപ്പ് നൽകാൻ ആർ.ഒ.പി ഡ്രോൺ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.