മസ്കത്ത്: അന്നം തരുന്ന നാടിെൻറ ദേശീയദിനം അത്യാഹ്ലാദത്തോടെ ആഘോഷിച്ച് ഇന്ത്യൻ സ മൂഹവും. ഇന്ത്യൻ സ്കൂളുകൾക്കു പുറമെ ബിസിനസ് സ്ഥാപനങ്ങളിലും വിവിധ കൂട്ടായ്മ കളുടെ ആഭിമുഖ്യത്തിലുമെല്ലാം ആഘോഷങ്ങൾ നടന്നു. ആഘോഷപരിപാടികൾ നടക്കുന്നയിടങ് ങളെല്ലാം കൊടിതോരണങ്ങളാൽ അലങ്കരിച്ചിരുന്നു. മൂവർണ ഷാളുകൾ ധരിച്ചും കേക്ക് മുറി ച്ചും മധുരപലഹാരം വിതരണം ചെയ്തുമൊക്കെ പ്രവാസിസമൂഹം ദേശീയദിനത്തിെൻറ ആഹ്ലാദം ആ വേശമാക്കി.
സൂർ ഇന്ത്യൻ സ്കൂളിൽ വർണാഭമായ ആഘോഷ ചടങ്ങുകൾ സംഘടിപ്പിച്ചു. സ്കൂൾ സ്കൗട്ട് യൂനിറ്റിെൻറ നേതൃത്വത്തിൽ മാർച്ച് പാസ്റ്റ് സംഘടിപ്പിച്ചു. സ്കൂൾ കെട്ടിടവും അസംബ്ലി സ്ഥലവും കൊടികൾ കൊണ്ടും മൂവർണത്തിലുള്ള തോരണങ്ങളാലും ബലൂണുകളാലുമൊക്കെ അലങ്കരിച്ചിരുന്നു. അറബിഗാനം, പ്രസംഗം, നൃത്തപരിപാടികൾ എന്നിവ നടന്നു.
സഹം സ്കൂളിൽ കേക്ക് മുറിച്ചായിരുന്നു ദേശീയദിനാഘോഷത്തിെൻറ തുടക്കം. സഹം, ഖാബൂറ മേഖലകളിലെ നഗരസഭ, പൊലീസ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ ജാസിം ദിൽ അബ്ദുസലാം, അലി ഷാഫി, മാജീദ് അഹമ്മദ് ബിൻ സൈഫ് എന്നിവരും പെങ്കടുത്തു. സ്കൂൾ എസ്.എം.സി കൺവീനർ റഫീഖ് പറമ്പത്ത്, അംഗങ്ങളായ റഈസ്, അബ്ദുൽ അസീസ് എന്നിവരും പങ്കെടുത്തു. പ്രിൻസിപ്പൽ ഡോ. രേഖ ദേശീയദിന സന്ദേശം നൽകി. സീനിയർ അധ്യാപകൻ ധനരാജ് സ്വാഗതവും അനസ് മാസ്റ്റർ നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർഥികൾ ഒമാനിനൃത്തം അവതരിപ്പിച്ചു. അതിഥികളായെത്തിയ ഒമാൻ സ്വദേശികളും നൃത്തച്ചുവടുെവച്ചത് കാണികളിൽ ആവേശം നിറച്ചു.
അൽ ഗൂബ്ര സ്കൂളിലും ആഘോഷ പരിപാടികൾ നടന്നു. സ്കൂൾ പരിസരം ഒമാനി പതാകയുടെ നിറങ്ങളിലുള്ള ബലൂണുകളാലും തോരണങ്ങളാലും അലങ്കരിച്ചിരുന്നു. പ്രത്യേക അസംബ്ലിയിൽ ഒമാനി വസ്ത്രം ധരിച്ചെത്തിയ പത്താം ക്ലാസ് വിദ്യാർഥിനി ഹന ഹാരിസ് സ്വാഗതം പറഞ്ഞു. പത്താം ക്ലാസ് വിദ്യാർഥിനികളായ അയിഷ തറഫ്ദാറും ഫറാ ഗയാസുദ്ദീനും ഒമാൻ കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് സംസാരിച്ചു. അറബിഗാനം, നൃത്തം, ക്വിസ് തുടങ്ങിയ പരിപാടികളും നടന്നു.
മത്ര സൂഖില്‍ മലയാളികളുടെ നേതൃത്വത്തിൽ ദേശീയദിനാേഘാഷം നടന്നു. കേക്ക് മുറിച്ചും മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും പരിപാടി വര്‍ണാഭമാക്കി. ഷുഹൈബ് എടക്കാട്, ഷംസു ആഡൂര്, സിദ്ദീഖ് ഇരിക്കൂർ, റഫീഖ് കുരിക്കള്‍, ഫിറോസ് മട്ടന്നൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.