മത്ര: ഒാഫ് സീസണിെൻറ ആലസ്യത്തിൽ ആളും ആരവവും ഒഴിഞ്ഞ് മത്ര സൂഖ്. ബലിപെരുന്നാൾ വിപണിക്ക് ശേഷം പൊതുവെ ഒരു മന്ദത കച്ചവടത്തിൽ ഉണ്ടാകാറുണ്ടെങ്കിലും ഇക്കുറി അത് കടുത്ത അവസ്ഥയിലാണെന്ന് കച്ചവടക്കാർ പറയുന്നു.അടുത്ത മാസത്തോടെ ആരംഭിക്കുന്ന ടൂറിസം സീസൺ കാത്തിരിക്കുകയാണ് കച്ചവടക്കാർ. നവംബറിൽ ക്രൂയിസ് കപ്പലുകൾ വന്നു തുടങ്ങുന്നതോടെ കച്ചവടം വർധിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. നിലവിൽ പല സമയത്തും ഉപഭോക്താക്കൾ ഒട്ടും തന്നെ ഇല്ലാത്ത അവസ്ഥയാണെന്ന് സൂഖിലെ ചില്ലറ വിൽപനക്കാർ പറയുന്നു. സ്വദേശി സ്കൂൾ, പെരുന്നാൾ വിപണികൾ ഒരുമിച്ചാണ് ഇക്കുറി വന്നത്. ഇത് പോക്കറ്റ് കാലിയാക്കിയതാകാം ആളുകളെ ഷോപ്പിങ്ങിൽനിന്ന് അകറ്റാനുള്ള പ്രധാന കാരണം.
ഒാഫ് സീസണിൽ വാരാന്ത്യങ്ങളിൽ പൊതുവെ ആളുകൾ വരാറുണ്ടെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ അതും ഉണ്ടായില്ലെന്ന് ചില്ലറ വ്യാപാരികൾ പറയുന്നു. പെരുന്നാൾ കച്ചവടവും പ്രതീക്ഷെക്കാത്തുണ്ടായില്ല. കച്ചവടം കുറഞ്ഞതോടെ പല സ്ഥാപനങ്ങളും ചെലവുകുറക്കൽ നടപടികളുടെ ഭാഗമായി ജീവനക്കാരെ നാട്ടിലയച്ചു. അറ്റകുറ്റപ്പണിക്കായി പൂർണമായും അടച്ച സ്ഥാപനങ്ങളുമുണ്ട്. പെർഫ്യൂം, റെഡിമെയ്ഡ് തുടങ്ങി എല്ലാ വിഭാഗം സ്ഥാപനങ്ങളെയും കച്ചവടക്കുറവ് ബാധിച്ചിട്ടുണ്ട്. സ്വദേശികളുടെ പരമ്പരാഗത വസ്ത്രങ്ങളും മറ്റും വിൽപന നടത്തുന്ന ഒമാനി സൂഖ് പൊതുവെ ഏതുസമയത്തും തിരക്കുണ്ടാകാറുള്ള സ്ഥലമാണ്. എന്നാൽ, ഇവിടെയും സ്ഥിതി നിരാശജനകമാണ്.
പെരുന്നാൾ കച്ചവടം മോശമായതിന് പുറമെ, തുടർന്നുള്ള ദിവസങ്ങളിൽ ഒട്ടും തന്നെ ആളില്ലാത്ത സ്ഥിതിയാണ്. മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ളവരും പാകിസ്താനികളുമൊക്കെയാണ് ഒമാനി സൂഖിൽ ജോലി ചെയ്യുന്നവർ. സാധനങ്ങൾ വാങ്ങാനെത്തുന്നവർ കുറഞ്ഞതിനൊപ്പം വരുന്നവരാകെട്ട വളരെ ശ്രദ്ധിച്ചാണ് പണം ചെലവഴിക്കുന്നതെന്ന് സൂഖിന് സമീപത്തെ വ്യാപാരിയായ സക്കീർ പറയുന്നു. നേരത്തേ കടയിൽ പുതുതായി എന്തെങ്കിലും കണ്ടാൽ വാങ്ങിയിരുന്ന പതിവുകാർ ഇപ്പോൾ ആവശ്യമുള്ള സാധനങ്ങൾ മാത്രമാണ്, അതും പരമാവധി കുറച്ചുമാത്രമാണ് വാങ്ങുന്നത്. ഹോൾസെയിൽ, വിതരണ മേഖലയിലും കച്ചവടത്തിെൻറ കുറവ് ദൃശ്യമാണെന്ന് ഇൗ മേഖലയിൽ പ്രവർത്തിക്കുന്നവരും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.