മയക്കുമരുന്നുമായി രണ്ടു പേർ  പിടിയിൽ 

മസ്കത്ത്: രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി മയക്കുമരുന്നുമായി രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സീബിൽ പിടിയിലായ സ്വദേശിയിൽനിന്ന് വിൽപനക്കായി സൂക്ഷിച്ചിരുന്ന ഹെറോയിൻ കണ്ടെടുത്തു. അറസ്റ്റിന് ശേഷം ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഹെറോയിൻ ഗുളികകൾ, മോർഫിൻ, മയക്കുഗുളികകൾ തുടങ്ങി വലിയ അളവിലുള്ള മയക്കുമരുന്നുകൾ പിടികൂടി.

കുത്തിവെക്കുന്നതിനായുള്ള സിറിഞ്ചുകളും ഇവിടെ നടത്തിയ പരിശോധനയിൽ കണ്ടെത്തി. മയക്കുമരുന്ന് നിറച്ച സിറിഞ്ചുമായാണ് രണ്ടാമൻ പിടിയിലായത്. ഇയാൾ എവിടത്തുകാരൻ ആണെന്നത് വ്യക്തമല്ല. കേസുകൾ വിചാരണക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. 

Tags:    
News Summary - mayakku

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.