മസ്കത്ത്: മവേലയിലെ സെൻട്രൽ പഴം^പച്ചക്കറി മാർക്കറ്റിൽ നിർത്തിവെച്ച ചില്ലറ വ്യാപാരം ഏപ്രിൽ 29 ബുധനാഴ്ച പുന രാരംഭിക്കുമെന്ന് മസ്കത്ത് നഗരസഭ അറിയിച്ചു. കോവിഡ് മുൻകരുതൽ നടപടികളുടെ ഭാഗമായുള്ള ആരോഗ്യ-സുരക്ഷാ ക്രമീ കരണങ്ങളുടെ ഭാഗമായാണ് ചില്ലറ വ്യാപാരം നിർത്തിവെച്ചത്. വ്യാഴാഴ്ച രാത്രി മാർക്കറ്റിെൻറ പ്രവർത്തനം മൊത്തമായി നിർത്തിവെക്കാനാണ് മസ്കത്ത് നഗരസഭ നിർദേശിച്ചത്.
തുടർന്ന് ബദൽ നടപടികൾ ആലോചിക്കാൻ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് അധികൃതർ യോഗം വിളിച്ചിരുന്നു. ഇൗ യോഗത്തിൽ അടുത്ത ദിവസം മുതൽ മൊത്ത വ്യാപാര സ്ഥാപനങ്ങൾ തുറക്കാനും ചില്ലറ വ്യാപാരം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവെക്കാനും തീരുമാനിച്ചിരുന്നു. ചെറിയ വാഹനങ്ങൾക്കും കാറുകൾക്കും സെൻട്രൽ മാർക്കറ്റിലേക്ക് പ്രവേശനം അനുവദിക്കില്ലെന്നും മസ്കത്ത് നഗരസഭ അറിയിച്ചു.
പുലർച്ചെ നാലു മുതൽ 11 വരെ മൊത്ത വ്യാപാരത്തിന് ഉപയോഗിക്കുന്ന ത്രീ ടൺ വാഹനങ്ങൾക്കും വലിയ വാഹനങ്ങളും മാത്രമാകും കടത്തി വിടുക. ഇൗ തീരുമാനം ശനിയാഴ്ച മുതൽ പ്രാബല്ല്യത്തിൽ വന്നതായി മസ്കത്ത് നഗരസഭ അറിയിച്ചു. ഇതോടൊപ്പം ഹോൾസെയിൽ വിൽപനക്കാർക്കുള്ള ഒാൺലൈൻ പ്ലാറ്റ്ഫോമായ ‘അത്മർ’ പ്രവർത്തന സജ്ജമാക്കുന്നതിനുള്ള നടപടികൾ നടന്നുവരുകയാണ്.
സെൻട്രൽ ഹോൾസെയിൽ മാർക്കറ്റ് തെക്കൻ ബാത്തിനയിലെ കസിയാദ് സാമ്പത്തിക നഗരത്തിലേക്ക് മാറ്റുന്നതിനുള്ള പദ്ധതികളും നടന്നുവരുകയാണ്. മസ്കത്ത് നഗരസഭയും അസിയാദും ചേർന്നാണ് ഇതിനുള്ള നടപടികൾ കൈകൊള്ളുന്നത്. പുതിയ ഹോൾസെയിൽ മാർക്കറ്റിനെ സുഹാർ തുറമുഖവുമായി നേരിട്ട് ബന്ധിപ്പിക്കുന്നതിന് ഒപ്പം അനുബന്ധം സേവനങ്ങൾ ലഭ്യമാക്കുന്നതിനുളള ഇൻറഗ്രേറ്റഡ് മേഖലയും കസിയാദിൽ നിർമിക്കും. നിലവിലുള്ള മവേല മാർക്കറ്റിനെ കൂടുതൽ സൗകര്യങ്ങളോടെയുള്ള ഇൻറഗ്രേറ്റഡ് റീെട്ടയിൽ മാർക്കറ്റായി മാറ്റാനും പദ്ധതിയുണ്ട്. ഇതിനുള്ള ടെണ്ടർ ഇൗ വർഷം അവസാനം പുറപ്പെടുവിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.