മസ്കത്ത്: ഏഴാമത് അൽ മൗജ് മസ്കത്ത് മാരത്തണിന് ആവേശം നിറഞ്ഞ സമാപനം. വ്യാഴാഴ്ച നടന്ന കുട്ടികളുടെ മത്സരത്തോടെയാണ് മാരത്തണിന് തുടക്കമായത്. വെള്ളിയാഴ്ച പുലർച്ച മുതൽ പ്രധാന ഇനങ്ങളിലെ മത്സരങ്ങൾ ആരംഭിച്ചു. ഫുൾ മാരത്തണിൽ ഒാട്ടത്തിൽ കെനിയൻ താരമായ മോസസ് ടൂ ആണ് ജേതാവായത്. 42 കിലോമീറ്റർ രണ്ട് മണിക്കൂറും 19 മിനിറ്റും മുപ്പത് സെക്കൻഡുമെടുത്താണ് മോസസ് പിന്നിട്ടത്. കെനിയൻ താരമായ അനൗർ അൽ ഗൗസും ജിഡിയൻ കിപ്രൂയയിയും രണ്ടും മൂന്നും സ്ഥാനങ്ങളിലായി ഫിനിഷ് ചെയ്തു. മോസസിെൻറ ഒമാനിലെ ആദ്യ വിജയമാണ്.
വനിതവിഭാഗത്തിൽ മസ്കത്ത് നിവാസിയായ ബ്രിട്ട്കാൻ അദേബയാണ് ഒന്നാമതെത്തിയത്. ഹാഫ് മാരത്തണിൽ 684 പേർ അണിനിരന്നു. ജോർഡാനിയൻ താരമായ മുഹമ്മദ് അൽക്ക്വാൽദെഹ് ആണ് ഒന്നാം സ്ഥാനം കുറിച്ചത്. ഒമാൻ താരങ്ങളായ ഹിലാൽ അൽ ഗോലന്ദ്നിയും മഹ്മൂദ് അൽ ഖുറൈനിയും മൂന്നാമതെത്തി. വനിതാ വിഭാഗത്തിൽ ആൻ മുരോവ്ൾഡ് ആണ് ഒന്നാം സ്ഥാനം കുറിച്ചത്. ഇന്ത്യയടക്കം 87 രാജ്യങ്ങളിൽനിന്നായി മൊത്തം 6094 അത്ലറ്റുകളാണ് മാരത്തണിെൻറ ആവേശം നെഞ്ചിലേറ്റി ബൂട്ടുകെട്ടിയത്. പത്ത് കിലോമീറ്റര്‍ ഒാട്ടം, അഞ്ച് കിലോമീറ്റര്‍ ചാരിറ്റി ഫണ്‍ റണ്‍ തുടങ്ങിയ വിഭാഗങ്ങളിലും മത്സരങ്ങൾ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.