ഒമാനിലെ മസ്ജിദുകളിൽ ജുമുഅ പുനരാരംഭിക്കാൻ അനുമതി; ഓൺലൈൻ പെർമിറ്റ് നിർബന്ധം

മസ്കത്ത്: ഒമാനിലെ മസ്ജിദുകളിൽ ജുമുഅ നമസ്കാരം പുനരാരംഭിക്കുന്നു. അടുത്ത വെള്ളിയാഴ്ച മുതൽ ആരംഭിക്കാനാണ് അനുമതി. നീണ്ട 18 മാസത്തെ ഇടവേളക്ക് ശേഷമാണ് ജുമുഅക്കായി പള്ളികൾ തുറക്കുന്നത്. സുപ്രീം കമ്മിറ്റി തീരുമാനത്തിെൻറ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച നമസ്കാരത്തിനായുള്ള അനുമതിയെന്ന് ഔഖാഫ് മതകാര്യ മന്ത്രാലയം അറിയിച്ചു.

അമ്പത് ശതമാനം പേർക്ക് മാത്രമായിരിക്കും പ്രവേശനം. സുരക്ഷാ മുൻകരുതൽ നടപടികൾ ഉറപ്പാക്കണം. രണ്ട് വാക്സിനും സ്വീകരിച്ചവർക്കായിരിക്കും പ്രവേശനം. വാക്സിനേഷൻ രേഖകൾ പരിശോധിക്കാൻ സന്നദ്ധ പ്രവർത്തകരെ നിയോഗിക്കുമെന്നും മതകാര്യ മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - Jumu'ah in oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.