മസ്കത്ത്: ഒമാനിൽ കഴിഞ്ഞ വർഷം പുതുതായി അനുവദിച്ചത് 2.95 ലക്ഷം തൊഴിൽ വിസകൾ. മുമ്പുള്ള രണ്ടു വർഷങ്ങളെ അപേക്ഷിച്ച് നോക്കുേമ്പാൾ പുതിയ തൊഴിൽ വിസകളുടെ എണ്ണത്തിൽ കാര്യമായ കുറവാണ് ഉണ്ടായതെന്ന് ദേശീയ സ്ഥിതിവിവര കേന്ദ്രത്തിെൻറ റിപ്പോർട്ട് പറയുന്നു. 2016ൽ 3.69 ലക്ഷവും 2017ൽ 3.73 ലക്ഷവും പുതിയ തൊഴിൽ വിസകൾ അനുവദിച്ചിരുന്നു. അതേസമയം, റദ്ദാക്കിയ തൊഴിൽ വിസകളുടെ എണ്ണം 2017നെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ട്. 2017ൽ 2.81 ലക്ഷം തൊഴിൽവിസകൾ റദ്ദാക്കിയപ്പോൾ കഴിഞ്ഞ വർഷം അത് 2.78 ലക്ഷമായി കുറഞ്ഞു. െറസിഡൻറ് വിസകളുടെ എണ്ണത്തിലും ക്രമമായ കുറവ് ദൃശ്യമാണ്. 2016ൽ 6.57 ലക്ഷം െറസിഡൻറ് വിസകൾ അനുവദിച്ചത് 2017ൽ 5.43 ലക്ഷമായും കഴിഞ്ഞ വർഷം 4.78 ലക്ഷമായും കുറഞ്ഞു. വിവിധ തസ്തികകളിൽ വിദേശികളെ ജോലിക്കെടുക്കുന്നതിന് ഏർപ്പെടുത്തിയ വിസാവിലക്ക് അടക്കം നിയന്ത്രണങ്ങളാണ് പുതിയ തൊഴിൽ വിസകളുടെ എണ്ണക്കുറവിൽ പ്രതിഫലിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
അതേസമയം, തൊഴിൽ വിസകളുടെ എണ്ണം കുറഞ്ഞപ്പോൾ വിസിറ്റിങ്, ടൂറിസ്റ്റ് വിസകളുടെ എണ്ണം കാര്യമായി വർധിച്ചതായും ദേശീയ സ്ഥിതിവിവര കേന്ദ്രത്തിെൻറ റിപ്പോർട്ടിൽ കാണിക്കുന്നു. 8.04 ലക്ഷം വിസിറ്റിങ് വിസകളാണ് കഴിഞ്ഞ വർഷം ഒമാനിൽ അനുവദിച്ചത്. 2016ൽ ഇത് 4.19 ലക്ഷവും 2017ൽ അത് 4.55 ലക്ഷവുമായിരുന്നു. ടൂറിസ്റ്റ് വിസകളുടെ എണ്ണത്തിലും ഇരട്ടിയോളം വർധനയുണ്ട്. 2016ൽ 1.29 ലക്ഷവും 2017ൽ 1.23 ലക്ഷവുമായിരുന്ന ടൂറിസ്റ്റ് വിസകൾ കഴിഞ്ഞ വർഷം 3.80 ലക്ഷമായി ഉയർന്നു. വിസാ നടപടിക്രമങ്ങൾ ക്രമീകരിക്കാൻ ടൂറിസം മന്ത്രാലയവും റോയൽ ഒമാൻ പൊലീസും ചേർന്ന് കൈക്കൊണ്ട നടപടികളാണ് ടൂറിസ്റ്റ് വിസകളുടെ എണ്ണത്തിലെ വർധനക്ക് കാരണം. നേരത്തേ ടൂറിസ്റ്റ് വിസകൾക്ക് ഹോട്ടൽ ബുക്കിങ് നിർബന്ധമായിരുന്നു. ഇ-വിസ സമ്പ്രദായം നടപ്പാക്കിയതിെനാപ്പം ഇൗ നിബന്ധന എടുത്തുകളഞ്ഞതും സഞ്ചാരികളുടെ ഒഴുക്കിന് കാരണമായി. റിലേറ്റീവ് ജോയിനിങ് വിസകളുടെ എണ്ണവും 2018ൽ മുൻ വർഷത്തേക്കാൾ കൂടിയിട്ടുണ്ട്. 2017ൽ ഇൗ വിഭാഗത്തിൽ 55,382 വിസകൾ അനുവദിച്ചത് കഴിഞ്ഞ വർഷം 59,024 ആയി ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.