മസ്കത്ത്: ഷോപ്പിങ് മാളുകളിലെയും സൂപ്പർ മാർക്കറ്റുകളിലെയും നിശ്ചിത ജോലികൾ ഒമാനികൾക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്ന് തൊഴിൽ മന്ത്രാലയം ഉത്തരവിട്ടു. ഇൗ വർഷം ജൂലൈ 20 മുതലാണ് ഉത്തരവ് നിലവിൽ വരുക. ഉപഭോക്ത സേവനങ്ങൾ, കാഷ്യർ, കറൻസി എക്സ്ചേഞ്ച്, അഡ്മിനിസ്ട്രേഷൻ, ഷെൽഫ് സ്റ്റേക്കർ എന്നീ േജാലികളാണ് സ്വദേശികൾക്ക് മാത്രമാകുന്നത്. നിയമം ലംഘിക്കുന്നവർക്കെതിരെ പിഴ ഇടാക്കുമെന്നും ഇത്തരം തൊഴിലുകൾക്ക് ഇനി മുതൽ വിദേശികൾക്ക് തൊഴിൽ അനുമതി ലഭിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. വലിയ കച്ചവട കേന്ദ്രങ്ങളിലെ സ്വദേശിവത്കരണം വേഗത്തിലും എളുപ്പത്തിലും നടപ്പാക്കാൻ കഴിയുന്നതാണെന്ന് തൊഴിൽ മന്ത്രി ഡോ. മഹദ് ബിൻ സൈദ് ബിൻ അലി ബഉൗവൈൻ അഭിപ്രായപ്പെട്ടിരുന്നു. ഇൗ വർഷം ആദ്യ മൂന്നു മാസങ്ങളിൽ സ്വദേശിവത്കരണത്തിലൂടെ പതിനായിരം ഒമാനികൾക്ക് ജോലി ലഭിച്ചതായും മന്ത്രി അറിയിച്ചിരുന്നു. 32,000 പേർക്ക് ഇൗ വർഷം തൊഴിൽ നൽകാനാണ് സർക്കാർ പദ്ധതിയിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.