മസ്കത്ത്: തലസ്ഥാന നഗരിയിലെ ആറ് ഇന്ത്യൻ സ്കൂളുകളിൽ അടുത്ത അധ്യയന വർഷത്തെ പ്രവേശനത്തിനുള്ള അപേക്ഷകൾ ജനുവരി പത്തു മുതൽ സ്വീകരിക്കും. അപേക്ഷകൾ ഒാൺലൈനായി സമർപ്പിക്കുകയും പിന്നീട് ഒാൺലൈൻ അപേക്ഷയുടെ പ്രിൻറ് ഒൗട്ടുകൾ കാപിറ്റൽ ഏരിയയിലെ ഏെതങ്കിലും ഇന്ത്യൻ സ്കൂളിൽ സമർപ്പിക്കുകയും വേണം. അപേക്ഷകരുടെ പാസ്പോർട്ട് പകർപ്പ്, വിസ പേജ് പകർപ്പ്, രക്ഷിതാവിെൻറ െറസിഡൻറ് കാർഡ് കോപ്പി എന്നിവയും അപേക്ഷക്കൊപ്പം സമർപ്പിക്കണം. അപേക്ഷകരിൽനിന്ന് രജിസ്ട്രേഷൻ ഫീസ് ഇൗടാക്കും. കഴിഞ്ഞവർഷം 15 റിയാലായിരുന്നു രജിസ്േട്രഷൻ ഫീസായായി സ്വീകരിച്ചത്. ഒരാൾക്ക് ഒരു അപേക്ഷ മാത്രമാണ് സമർപ്പിക്കാൻ കഴിയുക.
കാപിറ്റൽ ഏരിയയിലെ ഇന്ത്യൻ സ്കൂൾ മസ്കത്ത്, അൽ ഗുബ്റ, വാദീ കബീർ, ദാർസൈത്ത്, സീബ്, മൊബേല എന്നീ സ്കൂളുകളിലാണ് കെ.ജി വൺ മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള പ്രവേശനത്തിന് ഒാൺലൈൻ അപേക്ഷ സ്വീകരിക്കുക. ഇൗ വർഷവും നറുക്കെടുപ്പ് വഴിയായിരിക്കും അപേക്ഷകർക്ക് സീറ്റുകൾ നൽകുക. കഴിഞ്ഞവർഷം 3500 സീറ്റുകളിലേക്ക് 5000ത്തിലധികം അപേക്ഷകരുണ്ടായിരുന്നു. പ്രവേശനത്തിനുള്ള നറുക്കെടുപ്പുകൾ രണ്ട് ഘട്ടങ്ങളിലായാണ് കഴിഞ്ഞവർഷം നടത്തിയത്. വാദീ കബീർ, ദാർസൈത്ത്, സീബ് എന്നിവിടങ്ങളിൽ വൈകുന്നേര ഷിഫ്റ്റ് ഏർപ്പെടുത്തിയാണ് എല്ലാ കുട്ടികൾക്കും അഡ്മിഷൻ നൽകിയത്.
ഏതെങ്കിലും സ്കൂളിൽ മറ്റു സഹോദരങ്ങൾ പഠിക്കുന്നുണ്ടെങ്കിൽ അതേ സ്കൂളിൽ തന്നെയാണ് പുതിയ കുട്ടിയുടെ അപേക്ഷകളും സമർപ്പിക്കേണ്ടത്. ഒേര വീട്ടിലെ കുട്ടികൾ രണ്ടു സ്കുളുകളിൽ പോവുേമ്പാഴുണ്ടാവുന്ന പ്രയാസങ്ങൾ ഒഴിവാക്കാനാണിത്. െഫബ്രുവരി അവസാനത്തോടെ നറുക്കെടുപ്പ് നടന്നേക്കും. മാർച്ചിൽ തന്നെ അധ്യയനം ആരംഭിക്കുകയും ചെയ്യും. കെജി വൺ, കെ.ജി ടു, ഒന്ന് ക്ലാസുകളിലേക്കാണ് ഏറ്റവും കൂടുതൽ അപേക്ഷകരുണ്ടാവുക. സ്വകാര്യ സ്കൂളുകൾക്ക് നിയന്ത്രണങ്ങൾ വന്നതോടെ നിരവധി നഴ്സറികളും സ്വകാര്യ സ്ഥാപനങ്ങളും കഴിഞ്ഞവർഷം അടച്ചുപൂട്ടിയിരുന്നു. അതിനാൽ, കഴിഞ്ഞ വർഷം അപേക്ഷകരുടെ എണ്ണത്തിൽ വൻ വർധനയുണ്ടായിരുന്നു.
എന്നാൽ, ഇൗ വർഷം സ്കൂൾ പ്രവേശനത്തിന് തിരക്കുണ്ടാവാൻ സാധ്യതയില്ല. എണ്ണവിലയിലെ കുറവു മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണം നിരവധി പേർ കുടുംബങ്ങളെ നാട്ടിലേക്ക് അയക്കുന്നുണ്ട്. അടുത്ത അധ്യയന വർഷത്തിൽ ഇത്തരക്കാരുടെ എണ്ണം ഗണ്യമായി വർധിക്കാനാണ് സാധ്യത. ജോലി സ്ഥിരതയില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും കാരണം നിരവധി പേർ കുടുംബങ്ങളെ ഇൗ വർഷവും നാട്ടിലയക്കും. ഒരു നറുക്കെടുപ്പിൽ തന്നെ എല്ലാ അപേക്ഷകർക്കും പ്രവേശനം നൽകാൻ കഴിയുമെന്നാണ് കരുതപ്പെടുന്നത്. അതിനാൽ, മുൻ വർഷങ്ങളെപോലെ സ്കൂൾ പ്രവേശനം രക്ഷിതാക്കൾക്ക് വലിയ സംഘർഷമുണ്ടാക്കാൻ സാധ്യതയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.