മസ്കത്ത്: മതത്തിെൻറ പേരിൽ ഇന്ത്യയിലെ ജനങ്ങളെ വിഭജിച്ച് തമ്മിലടിപ്പിക്കുന്നതിലൂടെ രാഷ്ട്രീയനേട്ടം കൊയ്യാമെന്ന ഗൂഢ തന്ത്രത്തിെൻറ ഭാഗമായാണ് പൗരത്വ നിയമ ഭേദഗതി അടിച്ചേൽപ്പിച്ചിരിക്കുന്നതെന്ന് ഡോ. ശശി തരൂർ എം.പി. മസ്കത്ത് പ്രിയദർശിനി കൾച്ചറൽ കോൺഗ്രസ് മികച്ച പാർലമെേൻററിയന്‍ ഏർപ്പെടുത്തിയ പുരസ്കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേട്ടുകേൾവിപോലുമില്ലാത്ത വിധം കിരാത ആക്രമണമാണ് ജാമിയ്യ മിലിയ്യയിൽ പൊലീസ് നടത്തിയ നായാട്ടിലൂടെ ലോകം കണ്ടതെന്നും പക്ഷേ, വിദ്യാർഥി പ്രക്ഷോഭങ്ങൾ വെറുതെയാവില്ലെന്നു കാണാനിരിക്കുന്നതേയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റൂവി അൽ മാസ ഹാളിൽ നടന്ന ചടങ്ങിൽ പ്രിയദർശിനി കൾച്ചറൽ കോൺഗ്രസ് രക്ഷാധികാരി ഉമ്മർ എരമംഗലം അധ്യക്ഷത വഹിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ് മുൻ പ്രസിഡൻറ് ഭാസ്കരൻ, ഷെരീഫ് മാന്നാർ എന്നിവർ സംസാരിച്ചു. പ്രിയദർശിനി കൾച്ചറൽ കോൺഗ്രസ് സൊഹാർ യൂനിറ്റ് ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.