മസ്കത്ത്: പൊതുസദാചാരം ലംഘിക്കുന്ന ചിത്രങ്ങൾ അടങ്ങിയ, കുട്ടികൾക്കുള്ള മൂവായിരത്തിലധികം മധുരപലഹാരങ്ങൾ ഉപഭോക്തൃ സംരക്ഷണ വകുപ്പ് ദാഖിലിയയിൽ നിന്ന് പിടികൂടി. മാർക്കറ്റ് റഗുലേഷൻ ആൻഡ് കൺട്രോൾ വിഭാഗം നിസ്വയിലെ വാണിജ്യ സ്ഥാപനത്തിനെതിരെയാണ് നടപടി സ്വീകരിച്ചത്.
ഇത്തരം പ്രവൃത്തികൾ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെയും എക്സിക്യൂട്ടിവ് ചട്ടങ്ങളുടെയും വ്യക്തമായ ലംഘനമാണെന്ന് അധികൃതർ പറഞ്ഞു. ഗവർണറേറ്റിലെ കടകളിലും വാണിജ്യ കേന്ദ്രങ്ങളിലും പതിവ് സന്ദർശനത്തിന്റെ ഭാഗമായിരുന്നു പരിശോധന. പിടിച്ചെടുത്ത സാധനങ്ങൾ കണ്ടുകെട്ടുകയും പിഴ ചുമത്തുകയും ചെയ്തു. ഇത്തരം ഉൽപന്നങ്ങൾ വിൽക്കുന്നതിന് നിരോധനമുണ്ടെന്ന് അറിയില്ലെന്നായിരുന്നു സ്ഥാപന ഉടമ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.