ഇബ്രി: കഴിഞ്ഞ കാൽനൂറ്റാണ്ടോളം പ്രധാനാധ്യാപകനായി സേവനമനുഷ്ഠിച്ച എം.പി വിനോഭക്കും ഭാര്യയും ഗണിതാധ്യാപകയുമായ സിന്ധുവിനും ഇബ്രി ഇന്ത്യൻ സ്കൂളിൽ യാത്രയയപ്പ് നൽകി. ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡിന് കീഴിൽ സീനിയർ പ്രിൻസിപ്പൽ ആൻഡ് എജുക്കേഷൻ അഡ്വൈസറായി സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടർന്നാണ് ഇദ്ദേഹം ഇബ്രി സ്കൂളിൽനിന്ന് പിരിയുന്നത്. സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയുടെയും അധ്യാപകരുടെയും സംയുക്താഭിമുഖ്യത്തിൽ സ്കൂൾ ഒാഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മുൻ എസ്.എം.സി പ്രസിഡൻറ് അബ്ദുൽ ഗഫൂർ, ഒമാൻ അൽഖൈർ ഹോസ്പിറ്റൽ എം.ഡി ഡോ.രാജേന്ദ്രൻ നായർ, അധ്യാപകനായ സണ്ണി മാത്യു, പൂർവ വിദ്യാർഥി ഡോ. ബിഷ്ണു രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.
വിനോഭക്ക് ബി.ഒ.ഡി ചെയർമാൻ ഡോ.ബേബി സാം സാമുവലും സിന്ധു വിനോഭക്ക് എസ്.എം.സി അംഗം സന്ധ്യ വിജയനും ഉപഹാരങ്ങൾ നൽകി. എസ്.എം.സി പ്രസിഡൻറ് ഡോ.തോമസ് വർഗീസ് സ്വാഗതവും അധ്യാപികയായ നെയ്മി നന്ദിയും പറഞ്ഞു. കൂത്തുപറമ്പ് സ്വദേശിയായ വിനോഭ 1993ലാണ് ഒമാനിലെത്തിയത്. രണ്ടുവർഷം വൈസ് പ്രിൻസിപ്പലായി ജോലിചെയ്ത ശേഷമാണ് പ്രിൻസിപ്പലായി ചുമതലയേറ്റത്. അധ്യാപനത്തെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഇദ്ദേഹം പ്രിൻസിപ്പലിെൻറ ചുമതലകൾക്കുപുറമെ വിദ്യാർഥികളുടെ പ്രിയപ്പെട്ട കണക്ക് അധ്യാപകൻ കൂടിയായി സേവനം ചെയ്തിരുന്നു. ഇദ്ദേഹത്തിെൻറ നേതൃത്വത്തിൽ ഇബ്രി ഇന്ത്യൻ സ്കൂൾ മികവിെൻറ നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.
മികച്ച ഇന്ത്യൻ സ്കൂളിനുള്ള പ്രഥമ അംബാസഡർ ട്രോഫി 2009ൽ ലഭിച്ചത് ഇബ്രി ഇന്ത്യൻ സ്കൂളിനാണ്. 2011ൽ വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ പുരസ്കാരവും ലഭിച്ചു.
2013-17 കാലയളവിൽ സി.ബി.എസ്.സി മെൻററായും സിറ്റി കോഒാഡിനേറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2015ൽ മികച്ച മെൻറർക്കുള്ള സി.ബി.എസ്.ഇ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.