മസ്കത്ത്: അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെൻറിൽ ബഹ്റൈനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ച് ഒമാൻ ഫൈനലിൽ. 29ാം മിനിറ്റിൽ ബഹ്റൈൻ ഗോൾമുഖത്തുണ്ടായ കൂട്ടപ്പൊരിച്ചിലിൽ ബഹ്റൈൻ താരം അൽജാബറിെൻറ തലയിൽ തട്ടി പന്ത് സ്വന്തം വലയിൽ പതിക്കുകയായിരുന്നു. ലീഡ് നേടിയിട്ടും പ്രതിരോധത്തിൽ ഉൗന്നാതെ ഒമാൻ ആക്രമിച്ച് കളിച്ചപ്പോൾ എങ്ങനെയും ഗോൾ മടക്കാൻ ബഹ്റൈൻ താരങ്ങൾ കിണഞ്ഞു ശ്രമിച്ചു.
ഒമാനുതന്നെയായിരുന്നു കളിയിൽ ആധിപത്യം. കൂടുതൽ സമയം പന്ത് കൈവശം വെച്ചതും ഒമാൻതന്നെ. കളിയുടെ അവസാനം മാത്രമാണ് ഒമാൻ അൽപമെങ്കിലും സ്വന്തം ഹാഫിലേക്ക് ഉൾവലിഞ്ഞത്. ഹൈബാളിലൂടെ അപകടം വിതക്കാനാണ് ഒമാൻ ഏറെയും ശ്രമിച്ചത്. പലതവണ ബഹ്റൈൻ ബോക്സിൽ പറന്നിറങ്ങിയ പന്ത് ഡിഫൻഡർമാർ ഹെഡ് ചെയ്ത് ഒഴിവാക്കി.
തുടരത്തുടരെയുള്ള ആക്രമണത്തെ ബഹ്റൈൻ പ്രതിരോധ നിരയും ഗോൾകീപ്പർ വലീദ് അൽഹയാമും ചെറുത്തുനിന്നതിനാലാണ് ഒരു ഗോളിൽ ഒതുങ്ങിയത്. ഗോൾ വഴങ്ങിയതിന് ശേഷം ബഹ്റൈൻ കുറെക്കൂടി ഒത്തിണക്കവും ആക്രമണോത്സുകതയും കാണിച്ചു. ഒന്നാം പകുതി അവസാനിക്കും വരെയും ഇത് തുടരാൻ കഴിഞ്ഞെങ്കിലും ഗോൾ മാത്രം വന്നില്ല. രണ്ടാം പകുതിയിൽ കളി കുറെക്കൂടി ഒഴുക്കുള്ളതായി.
ഇരു ടീമുകളും കൊണ്ടും കൊടുത്തും മുന്നേറിയപ്പോൾ കാണികൾക്കും ഹരമായി. കഴിഞ്ഞ കളിയിൽ ഖത്തറിനെതിരെ ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച ബഹ്റൈൻ ഗോൾകീപ്പർ സെമിയിലും മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ചു. ഒരുതവണ മാത്രം പിഴച്ചതിന് ടീം വലിയ വിലകൊടുക്കേണ്ടിയും വന്നു. കോർണർ കിക്കിൽനിന്ന് ഉൗർന്നിറങ്ങിയ പന്ത് കൂട്ടപ്പൊരിച്ചിലിനൊടുവിൽ സ്വന്തം ടീമംഗത്തിെൻറ തലയിൽ തട്ടി വലയിലേക്ക് കയറുേമ്പാൾ വലീദ് അൽഹയാമിന് കാഴ്ചക്കാരനാവാനേ കഴിഞ്ഞുള്ളൂ. ജനുവരി അഞ്ചിന് ജാബിർ സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ഒമാൻ ഇറാഖ് -യു.എ.ഇ മത്സരത്തിലെ വിജയികളുമായി ഏറ്റുമുട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.