സുൽത്താൻ ഖാബൂസ് സ്റ്റേഡിയത്തിൽ നടന്ന ഒമാൻ-സുഡാൻ മത്സരത്തിൽനിന്ന്
മസ്കത്ത്: ലോകകപ്പ് യോഗ്യതാ മത്സരത്തിന് മുന്നോടിയായുള്ള സൗഹൃദ ഫുട്ബാൾ മത്സരത്തിൽ ഒമാനെ സമനിലയിൽ തളച്ച് സുഡാൻ. സുൽത്താൻ ഖാബൂസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും ഗോളൊന്നും അടിക്കാതെ പിരിയുകയായിരുന്നു. മികച്ച മുന്നേറ്റവുമായി ഒമാൻതാരങ്ങൾ കളം നിറഞ്ഞ് കളിച്ചെങ്കിലും സുഡാൻഗോൾ വല ചലിപ്പിക്കാൻ റെഡ്വാരിയേഴ്സിന് ആയില്ല.
മാർച്ച് 20ന് ദക്ഷിണ കൊറിയക്കെതിരെയാണ് ഒമാന്റെ ലോകകപ്പ് യോഗ്യതാ മത്സരം. ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ഇനിയുള്ള നാലു മത്സരങ്ങളും ഒമാനെ സംബന്ധിച്ച് നിർണായകമാണ് .അതിനാൽ ദക്ഷിണ കൊറിയക്കെതിരെ നടക്കുന്ന മത്സരത്തിന് വലിയ തയാറെടുപ്പുകളാണ് ഒമാൻ നടത്തുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളിലായി സുൽത്താൻ ഖാബൂസ് സ്റ്റേഡിയത്തിൽ കോച്ച് റഷീദ് ജാബിറിന്റെ നേതൃത്വത്തിൽ ഊർജിത പരിശീലന ക്യാമ്പ് നടക്കുകയാണ്.
ടീമിന്റെ കെട്ടുറപ്പിനും മികവിനുമായാണ് മത്സരത്തിന് മുമ്പായി ആഫ്രിക്കൻ കരുത്തരായ സുഡാനുമായി മത്സരം സംഘടിപ്പിച്ചത്. എന്നാൽ മത്സരം സമനിലയിലായത് ഒമാന് സമ്മർദം ഉണ്ടാക്കിയേക്കാം. കാരണം ലോകകപ്പ് യോഗ്യതാ ഗ്രൂപ്പിലെ ഏറ്റവും കരുത്തരാണ് ദക്ഷിണ റികൊയ. അവരെ സ്വന്തം നാട്ടിൽ കീഴടക്കുക എന്നത് ഏറെ ദുഷ്കരമാണ്. പിന്നീട് കുവൈത്ത്, ഫലസ്തീൻ, ജോർഡൻ എന്നീ ടീമുകളെ നേരിടും. ഇതിൽ ജൂൺ പത്തിന് ജോർഡനുമായുള്ള മത്സരം മാത്രമാണ് മസ്കത്തിൽ നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.