മസ്കത്ത്: ഏജൻറിെൻറ തൊഴിൽകബളിപ്പിക്കലിന് ഇരയായ തമിഴ്നാട് സ്വദേശികൾ എംബസിയുടെയും സാമൂഹിക പ്രവർത്തകരുടെയും സഹായത്താൽ നാടണഞ്ഞു. കോവിൽ ചെട്ടി, തൂത്തുകുടി സ്വദേശികളായ ചെല്ല ദുരൈ, മാത്തുകുട്ടി, വിഘ്നേഷ്, എശക്കിമുത്തു, ശിന്ന കണ്ണൻ എന്നിവരാണ് വെള്ളിയാഴ്ച രാത്രി ചെന്നൈക്കുള്ള എയർഇന്ത്യ വിമാനത്തിൽ യാത്രയായത്. മൂന്നു മാസം മുമ്പാണ് ഇവർ ഒമാനിൽ എത്തിയത്. ക്ലീനിങ് കമ്പനിയിലേക്ക് ഉള്ളതെന്നു പറഞ്ഞ് വിസ നൽകിയ തമിഴ്നാട് സ്വദേശി ഇവരിൽനിന്ന് നല്ല തുക വാങ്ങുകയും ചെയ്തു. ഇവിടെയെത്തിയപ്പോഴാണ് കൺസ്ട്രക്ഷൻ കമ്പനിയിലെ വിസയാണെന്നത് അറിഞ്ഞത്. മേസൻ, പ്ലംബർ തസ്തികയിലേക്കാണ് താൻ വിസ നൽകിയതെന്ന് സ്പോൺസറും പറഞ്ഞതോടെ ഏജൻറിെൻറ കബളിപ്പിക്കൽ ഉറപ്പായി.
കമ്പനി ഇബ്രയിലായിരുന്നെങ്കിലും ജോലിസ്ഥലം മസ്കത്തിൽ ആയിരുന്നു. എംബസിയിൽ ജൂൺ 18ന് നൽകിയ പരാതി 19ന് ഇബ്ര ലേബർ കോടതിയിൽ എത്തി. ഒാൺലൈൻ പരാതിയായിരുന്നതിനാൽ ഇവർക്ക് നടപടിക്രമങ്ങളെ കുറിച്ച് അറിവുണ്ടായിരുന്നുമില്ല. ഇബ്രയിൽ അലഞ്ഞുതിരിഞ്ഞ് നടന്ന ഇവരെ പ്രവാസി ഇബ്ര എക്സിക്യൂട്ടിവ് അംഗം അലി, ബാലാജി വക്കീൽ, ഇബ്ര ടെക്നികൽ കോളജ് ലക്ചറർ മൊയ്തീൻ എന്നിവർ എംബസി പ്രതിനിധി മോഹൻദാസ് പൊന്നമ്പലത്തിെൻറ അടുത്തെത്തിച്ചു. പൊതു പ്രവർത്തകൻ സുരേഷ് താമസ സൗകര്യവും സവായ കമ്പനിയിലെ സ്വാമി ഭക്ഷണ സൗകര്യവും ലഭ്യമാക്കി. ഇബ്ര ലേബർ ഒാഫിസർ യാസർ അൽ സാദ്രിയുടെ മധ്യസ്ഥതയിൽ നടന്ന സ്പോൺസറുമായുള്ള ചർച്ചയിൽ കൊണ്ടുവന്ന ഏജൻറും വന്ന ആളുകളും സ്പോൺസർക്ക് ചെലവായ തുക പകുതി വീതം തിരികെ നൽകാൻ തീരുമാനമായി. സ്പോൺസറുടെ ഭാഗത്ത് തെറ്റില്ല എന്നതിനാൽ ഇൗ തീരുമാനത്തിന് അംഗീകാരമായി. എംബസിയാണ് ടിക്കറ്റ് എടുത്തുനൽകിയത്. പ്രവാസി ഇബ്രയുടെ ഇടപെടലിെൻറ ഫലമായി തമിഴ്നാട് സ്വദേശി കലാവണൻ രണ്ടാഴ്ച മുമ്പ് നാടണഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.