മസ്കത്ത്: കേരളത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള നൂറിലധികം ഭക്ഷ്യവിഭവങ്ങളുമായി ‘ഉപ്പും മുളകും’ ഭക്ഷ്യമേള. ഭക്ഷണപ്രിയരെ ആകർഷിക്കുന്ന ഭക്ഷ്യമേള ഒരുക്കുന്നത് വാദി കബീറിലെ നെസ്റ്റോ ഹൈപ്പർ മാർക്കറ്റാണ്. നാടൻരീതിയിൽ കെട്ടിയ പന്തലിലാണ് ഭക്ഷ്യമേള ഒരുക്കിയിരിക്കുന്നത്.
നാടൻ ഭക്ഷ്യവിഭവങ്ങൾ ലഭ്യമായതോടെ ദിനേന സന്ദർശകർ വർധിച്ചുവരുന്നതായി സംഘാടകർ പറയുന്നു. വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ മുതൽതെന്ന ഭക്ഷ്യമേള ആരംഭിക്കും. ഉച്ചവരെ വൈവിധ്യമുള്ള ഇനങ്ങളുമായി ബിരിയാണി ഫെസ്റ്റിവലാണുണ്ടാവുക. ഭക്ഷ്യമേള വൈകീട്ട് നാലുമുതലാണ് ആരംഭിക്കുകയെന്നും അവർ പറഞ്ഞു. ഭക്ഷ്യമേളയിൽ ഉപയോഗിക്കുന്ന ഇറച്ചിയും മത്സ്യവുമടക്കമുള്ളതെല്ലാം ഫ്രഷാണെന്നും ഇവയിൽ അധികവും ദിവസേന നാട്ടിൽനിന്നെത്തിക്കുന്നവയാണെന്നും നെസ്റ്റോ ജനറൽ മാനേജർ ഹാരിസ് പറഞ്ഞു. ഭക്ഷ്യ ഇനങ്ങൾക്ക് രൂചി വർധിപ്പിക്കാൻ ശരീരത്തിന് ഹാനികരമായ അജീനാമോേട്ടാ അടക്കമുള്ള ചേരുവകൾ ഉപയോഗിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കളിൽനിന്ന് നല്ല സ്വീകാര്യത ലഭിക്കുന്നതിനാൽ നേരത്തേ പ്രഖ്യാപിച്ചതിനെക്കാൾ കൂടുതൽ ദിവസം ഭക്ഷ്യമേള നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.