മസ്കത്ത്: വ്യാപാര മുദ്രകളുടെയും വിവിധ ബ്രാൻഡുകളുടെയും വ്യാജ പതിപ്പുകൾ സംബന്ധ ിച്ച പരാതികളിൽ കർക്കശ നടപടികൾ സ്വീകരിച്ചുവരുന്നതായി വ്യവസായ വാണിജ്യ മന്ത്രാ ലയം അറിയിച്ചു. വിപണി നിരീക്ഷണവും കർക്കശമാക്കിയിട്ടുണ്ട്. വ്യാജ ഉൽപന്നങ്ങൾ വിൽപ ന നടത്തുന്ന കച്ചവടക്കാർക്കെതിരെ ഇൗ വർഷം ഇതുവരെ 20 പരാതികളാണ് ലഭിച്ചത്.
പരാതി കളെ തുടർന്ന് നടത്തിയ പരിശോധനയിൽ വ്യാജ ഉൽപന്നങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ഒാൺലൈൻ വെബ്സൈറ്റ് വഴി വിൽപന നടത്താൻവെച്ചിരുന്ന വ്യാജ ഉൽപന്നങ്ങൾ പിടിച്ചെടുത്തതാണ് ഇതിൽ ഒടുവിലത്തെ സംഭവം. രജിസ്റ്റർ ചെയ്തതും സംരക്ഷിക്കപ്പെടുന്നതുമായ വ്യാപാര മുദ്രകളുടെയും ബ്രാൻഡു കളുടെയും വ്യാജപതിപ്പുകൾ ഇറക്കുന്നത് വഴിയുള്ള നഷ്ടത്തിെൻറ വ്യാപ്തിയും പ്രത്യാഘാതങ്ങളും പല തലങ്ങളിലുള്ളതാണെന്ന് മന്ത്രാലയത്തിലെ ബൗദ്ധിക സ്വത്തവകാശ നിരീക്ഷണ വിഭാഗം മേധാവി അലി ബിൻ ഹമദ് ബിൻ സൈഫ് അൽ മഅ്മരി പറഞ്ഞു. ഇതു നിക്ഷേപകരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നതിന് ഒപ്പം ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യും. ഭക്ഷ്യോൽപന്ന മേഖലയിലെ വ്യാജന്മാർ പൊതുജനാരോഗ്യത്തിനും സുരക്ഷക്കും ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ വിപണിയിൽ വ്യാജന്മാർക്കെതിരായ പോരാട്ടത്തിന് എല്ലാവിധ സുരക്ഷാനടപടികളും വ്യവസായ വാണിജ്യ മന്ത്രാലയം കൈകൊണ്ടിട്ടുള്ളതായും അദ്ദേഹം പറഞ്ഞു. ഇൗ വർഷം ലഭിച്ച 20 പരാതികളിൽ ചിലത് ബൗദ്ധിക സ്വത്തവകാശത്തിെൻറ ലംഘനം സംബന്ധിച്ചാണ്. കോഫിഹൗസുകളിലും മറ്റും ഉപയോഗിക്കുന്ന ബ്രാൻഡുകളുടെ വ്യാജന്മാരുടെ വിൽപന സംബന്ധിച്ച് പരാതിയുയർന്നു.
അരിയടക്കം വ്യാജ ഭക്ഷ്യോൽപന്നങ്ങളുടെ വിൽപന സംബന്ധിച്ച പരാതികളിലും നടപടി സ്വീകരിച്ചതായി അൽ മഅ്മരി പറഞ്ഞു. ഒമാനിലെ എല്ലാവിധ ബൗദ്ധിക സ്വത്തവകാശങ്ങൾക്കും പരമാവധി സംരക്ഷണം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള പരിശോധനകൾ മന്ത്രാലയത്തിെൻറ നേതൃത്വത്തിൽ തുടരും.
വ്യാപാരികളും വിതരണക്കാരും ഇറക്കുമതിക്കാരും വ്യാജ ഉൽപന്നങ്ങൾ വിതരണം നടത്തുകയോ വിൽപന നടത്തുകയോ ചെയ്യരുതെന്നും ഡയറക്ടർ ജനറൽ അറിയിച്ചു. ജി.സി.സി ഏകീകൃത ട്രേഡ്മാർക്ക് നിയമത്തിെൻറ ലംഘനമാണിത്. നിയമ ലംഘകർക്ക് ഒരു മാസം മുതൽ മൂന്നു വർഷം വരെ തടവോ 500 sറിയാൽ മുതൽ ഒരു ലക്ഷം റിയാൽ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയുള്ളതോ ആയ ശിക്ഷയും ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.