മസ്കത്ത്: കോവിഡ് വൈറസ് ബാധക്ക് ഒപ്പം തന്നെ വ്യാപകമായ ഒന്നാണ് വ്യാജ സന്ദേശങ്ങളും പ്രചരണങ്ങളും. ഔദ്യോഗിക സ്രോതസുകളിൽ നിന്നല്ലാത്ത വാർത്തകളും വിവരങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് ശിക്ഷാർഹമായ കുറ്റമാണെന്ന് ഗവൺമെൻറ് കമ്മ്യൂണിക്കേഷൻസ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകി. മൂന്ന് വർഷം തടവും പിഴയുമാണ് ശിക്ഷ ലഭിക്കാൻ സാധ്യത.
ആളുകളെ ആശങ്കയിലാഴ്ത്തുന്ന പ്രചരണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി കൈമാറ്റം ചെയ്യപ്പെട്ടത്. ഒാൺലൈനിലോ വാട്ട്സ്ആപ്പിലോ ലഭിക്കുന്ന വിവരങ്ങൾ അത് തെറ്റാണെന്ന് തോന്നിയാലും ഫോർവേഡ് ചെയ്യുന്നവരാണ് മിക്കവരും. സമാധാനാന്തരീക്ഷത്തെ ബാധിക്കുന്ന വാർത്തകളും പ്രചാരണങ്ങളും ശിക്ഷാർഹമാണെന്ന് ഗവൺമെൻറ് കമ്മ്യൂണിക്കേഷൻസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.